കണ്ണൂര്‍: അക്രമത്തോടൊപ്പം കൊള്ളയും നടത്തുന്ന സിപിഎം കൊള്ളക്കാരുടെ പാര്‍ട്ടിയായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മട്ടന്നൂരില്‍ ബിജെപി മണ്ഡലം പ്രസിഡണ്ടിനെ അക്രമിച്ച സിപിഎം സംഘം അവരുടെ മൊബൈല്‍ ഫോണുകളും പണവും സ്വര്‍ണ്ണവും കൊള്ളയടിച്ചു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കൊല നടത്തിയാല്‍ മാധ്യമശ്രദ്ധപതിയാനും വിമര്‍ശനങ്ങളുയരാനും സാധ്യതയുണ്ട്. അതിനാല്‍ ആളുകളെ കൊല്ലാക്കൊല ചെയ്യുകയെന്നതാണ് പുതിയ പരീക്ഷണ രീതി.
കണ്ണൂരില്‍ സിപിഎം നേതൃത്വം സമാധാനം ആഗ്രഹിക്കുന്നില്ല. ശാശ്വത സമാധാനം ഉറപ്പുവരുത്താനാണ് ബിജെപി, സിപിഎം നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചെന്ന വിശ്വാസത്തില്‍ സംഘടനാ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമ്പോഴാണ് സിപിഎം ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുന്നത്.
അക്രമം നടത്തുന്നവര്‍ക്ക് വിലസാന്‍ അവസരമൊരുക്കുന്നതും ഒത്താശ ചെയ്യുന്നതും പോലീസാണ്. സിപിഎം അക്രമത്തിന് പോലീസ് കൂട്ട് നില്‍ക്കുകയാണ്. മാലൂരില്‍ അക്രമത്തില്‍ പരിക്കേറ്റവരെക്കുറിച്ച് അന്വേഷിക്കാനെത്തിയ ബിജെപി നേതാക്കളെ സിപിഎം സംഘം മൃഗീയമായി പരിക്കേല്‍പ്പിച്ചത് സിഐ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്.
സിപിഎം അക്രമങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയണം. ്രമനുഷ്യാവകാശ കമ്മീഷനും ഇടപെടണം.
ഹലാല്‍ ഫായിദ എന്ന പേരില്‍ ഇസ്ലാമിക് ബാങ്ക് ആരംഭിക്കാനുള്ള നീക്കം കേന്ദ്ര അധികൃതരെ അറിയിക്കും. കേരളത്തിലെ സാമ്പത്തിക മേഖല മുഴുവനായും പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കേരളാ ബാങ്കിന്റെ രൂപീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: