കണ്ണൂര്‍: ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കൂടി വധഭീഷണി. ആര്‍എസ്എസ് പ്രാന്തകാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍ എന്നിവര്‍ക്കെതിരെ തില്ലങ്കേരി സഖാക്കള്‍ എന്നപേരിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് വധഭീഷണി.
കണ്ണൂരില്‍ ഇനി ഒരു സഖാവിന്റെ രക്തം വീണാല്‍ ഇവരുടെ സ്ഥാനം മാരാര്‍ജി ഭവനിലെ ചുമരില്‍ എന്ന പരാമര്‍ശവുമുണ്ട്. ഇരുവരുടെയും ഫോട്ടോയും അതിന് താഴെ ചെമ്പട കണ്ണൂര്‍ എന്നും എഴുതിയിട്ടുണ്ട്.
നേരത്തെയും ഇത്തരം പരസ്യ ഭീഷണികള്‍ ആര്‍എസ്എസ്-ബജെപി നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. വധഭീഷണി മുഴക്കിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
ഭീഷണി മുഴക്കിയത് ആരാണെന്ന് എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: