മുംബൈ: 2022ല്‍ രാജ്യത്തെ ഡിജിറ്റല്‍ ഇടപാട്, പണമിടപാടിനെയും ഡിജിറ്റലിതര ഇടപാടുകളെയും മറികടക്കുമെന്ന് സര്‍വെ റിപ്പോര്‍ട്ട്. മൊബൈല്‍ വാലറ്റ്, പേയ്മെന്റ് ബാങ്കുകള്‍, ഭാരത്ക്യുആര്, നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ ബാങ്കിങ് പോലുള്ള മാര്‍ഗങ്ങളാകും ഡിജിറ്റിലൈസേഷന് കരുത്താകുക. സാമ്പത്തിക ഗവേഷണ സ്ഥാപനം ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷനാണ് (ഐഡിസി) സര്‍വെ നടത്തിയത്.
ഇന്ത്യയിലെ പണമിടപാട് മേഖല വലിയ മാറ്റങ്ങളിലൂടെ കടന്നു പോകാന്‍ ഒരുങ്ങുന്നെന്ന് ഐഡിസി സീനിയര്‍ റിസര്‍ച്ച് മാനേജര്‍ അനുജ് അഗര്‍വാള്‍ പറഞ്ഞു. ഇലക്ട്രോണിക് ക്ലിയറന്‍സ്, എംവാലറ്റ്, മൊബൈല്‍ ബാങ്കിങ് എന്നിവയിലെ വിനിമയം 2013-14 വര്‍ഷത്തിലേതിനേക്കാള്‍ 32 ശതമാനം വര്‍ധിക്കും. 2017-18ല്‍ ഇത് 62 ശതമാനമാകും. 2022ല്‍ എടിഎം ഇടപാടിനെ പോയിന്റ് ഓഫ് സെല്ലിങ് മെഷീനുകള്‍ വഴിയുള്ള ക്രയവിക്രയം മറികടക്കും, അദ്ദേഹം പറഞ്ഞു.
ഒക്ടോബറില്‍ 965 മില്യണ്‍ ഇടപാടുകളാണ് ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ നടന്നതെന്ന് റിസര്‍വ് ബാങ്കിന്റെ കണക്ക് വ്യക്തമാക്കുന്നു. നോട്ട് അസാധുവാക്കലിനു ശേഷം ഒരു മാസമുണ്ടായ ഏറ്റവും വലിയ വിനിമയമാണിത്. യുണീക് പേയ്മെന്റ് പ്ലാറ്റ്ഫോം വഴിയുള്ള വിനിമയത്തില്‍ ഒക്ടോബറില്‍ 150 ശതമാനം വര്‍ധനയുണ്ടായെന്നും ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: