പയ്യന്നൂര്‍: ചീമേനി പുലിയന്നൂരില്‍ റിട്ട അധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പറശ്ശിനിക്കടവിലെ കടയില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യം അവ്യക്തം. കൂടുതല്‍ വ്യക്തതക്കായി പോലീസ് ശ്രമിക്കുന്നുണ്ട്. ദൃശ്യത്തില്‍ മൂന്നുപേരെ അവ്യക്തമായ ചിത്രമാണ് പതിഞ്ഞിട്ടുള്ളത്. ഇതില്‍ ഒരാള്‍ തടിച്ച് പൊക്കം കുറഞ്ഞ ആളും മറ്റ് രണ്ടുപേര്‍ നീണ്ട ശരീരപ്രകൃതിയുള്ളവരുമാണ്.
പറശ്ശിനിക്കടവ് മടപ്പുരക്ക് സമീപത്തെ കടയില്‍ നിന്നാണ് കവര്‍ച്ചക്കാര്‍ മുഖംമൂടി വാങ്ങിച്ചിരുന്നത് എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പറശ്ശിനിക്കടവ് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളന്ന് സംശയിക്കുന്നവരെക്കുറിച്ച് സൂചന ലഭിച്ചത്. കവര്‍ച്ച നടന്ന വീട്ടില്‍ നിന്നും മുഖംമൂടിയുടെ കഷണം ലഭിച്ചിരുന്നു. കാര്‍ട്ടൂണ്‍ കഥാപാത്രമായ ഫാന്റത്തിന്റെ രൂപത്തിലുള്ള മുഖംമൂടി പറശ്ശിനിക്കടവില്‍ മാത്രമാണ് വില്‍പ്പന നടത്തുന്നത് എന്ന് തിരിച്ചറിഞ്ഞ പോലീസ് ഇവിടങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് ഒരു കടയില്‍ നിന്നും മൂന്നംഗ സംഘം ഇത്തരം മുഖംമൂടി വാങ്ങിയതായി തെളിഞ്ഞത്. ഇതേത്തുടര്‍ന്ന് ഈ കടക്ക് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് വിശദമായ പരിശോധനക്ക് അയക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: