ന്യൂദല്‍ഹി: ചാനല്‍ പരിപാടിക്കിടെ ജാതിയധിക്ഷേപം നടത്തിയെന്നാരോപിച്ച് ബോളിവുഡ് താരങ്ങളായ സല്മാന് ഖാനും ശില്പ ഷെട്ടിക്കുമെതിരെ പരാതി. പട്ടിക ജാതി വിഭാഗങ്ങളെ അപമാനിക്കുന്ന തരത്തില്‍ ഇരുവരും സംസാരിച്ചുവെന്നാണ് ആരോപണം.
വിഷയത്തില്‍ ദേശീയ പട്ടിക ജാതി കമ്മീഷന് പ്രക്ഷേപണ മന്ത്രാലയത്തോടും പോലീസിനോടും വിശദീകരണം തേടി. ഡല്‍ഹിയിലെ വാല്മീകി സമാജ് ആക്ഷന്‍ കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്നാണ് കമ്മീഷന് ഐ.ബി മന്ത്രാലയത്തോടും പോലീസിനോടും വിശദീകരണം തേടി.
തന്റെ പുതിയ ചിത്രമായ ടൈഗര്‍ സിന്ദാ ഹെയുടെ പ്രചാരണത്തിനിടെ ഉപയോഗിച്ച വാക്കാണ് വിവാദമായത്. താന്‍ വീട്ടില്‍ ഇരിക്കുമ്ബോഴുള്ള രൂപത്തെ വ്യക്തമാക്കാനാണ് ശില്പ ഷെട്ടി അപകീര്‍ത്തികരമായ വാക്ക് ഉപയോഗിച്ചത്. ഇത് ലോകത്താകമാനം ഉള്ള വാല്മീകി സമുദായത്തെ അപമാനിക്കുന്നതാണെന്ന് കാണിച്ചാണ് വാല്മീകി സമുദായം കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: