പട്ന: കാലിത്തീറ്റ അഴിമതിയില്‍ സി.ബി.ഐ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി അധികൃതർ. 2013ല്‍ ശിക്ഷക്കപ്പെട്ടപ്പോള്‍ കഴിഞ്ഞ അപ്പര്‍ ഡിവിഷന് സെല്ലിലാണ് ലാലുവിനെ ഇത്തവണയും അനുവദിച്ചിരിക്കുന്നത്.
ശനിയാഴ്ച സി.ബി.ഐ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലാലു റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലേക്ക് മാറ്റിയത്. കൊതുകുവല, ദിനപത്രം, ടെലിവിഷന്‍, വീട്ടില്‍ നിന്നുണ്ടാക്കിയ ഭക്ഷണം എന്നീ സൗകര്യങ്ങളാണ് ലാലുവിനായി ജയിലിൽ നല്‍കിയിട്ടുള്ളത്.
ശസ്ത്രക്രിയയെ തുടര്‍ന്ന് ലാലുവിന്റെ ഭക്ഷണക്രമങ്ങള്‍ നിയന്ത്രണങ്ങളുണ്ട്. ഇതാണ് വീട്ടിലെ ഭക്ഷണം അനുവദിക്കാന്‍ കാരണമെന്നാണ് ജയില്‍ അധികാരികള്‍ നല്കുന്ന വിശദീകരണം. ജയിലില്‍ മറ്റ് തടവുകാര്‍ക്ക് ലാലുവിനെ കാണാന്‍ സാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: