ന്യൂദൽഹി: ബംഗാൾ, യുപി, അരുണാചൽ എന്നീ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കും തൃണമൂലിനും മുന്നേറ്റം. ഉത്തർപ്രദേശിലെ സിക്കന്ദര നിയോജക മണ്ഡലത്തിൽ 19000 ത്തിലധികം വോട്ടുകൾക്ക് ഭരണകക്ഷിയായ ബിജെപി മുന്നേറുകയാണ്. രണ്ടാം സ്ഥാനത്ത് സമാജ് വാദി പാർട്ടിയും കോൺഗ്രസ് മൂന്നാം സ്ഥാനത്തുമാണ്.
ബിജെപിയുടെ സിറ്റിങ് എംഎൽഎ മതുരപ്രസാദ് പാൽ മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. അരുണാചൽ പ്രദേശിലെ പക്കെ കസാങിലും ലിക്കാബലിയിലും ബിജെപി തന്നെയാണ് മുന്നിലുള്ളത്.
ബംഗാളിലെ സബാങിലും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ഗീതാ റാണി ഭുനിയ 64192 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. രണ്ടാം സ്ഥാനത്തുള്ള സിപിഎമ്മിന് 41987 വോട്ടുകളേ നേടാനായുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: