ന്യൂദല്‍ഹി: ബിജെപി തകര്‍പ്പന്‍ വിജയം നേടിയ ഹിമാചല്‍പ്രദേശില്‍ മുതിര്‍ന്ന നേതാവ് ജയ്റാം താക്കൂര്‍ മുഖ്യമന്ത്രിയാകും. ഇന്നലെ എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗം നിയമസഭാ കക്ഷി നേതാവായി താക്കൂറിനെ തെരഞ്ഞെടുത്തു. യോഗത്തില്‍ പ്രേംകുമാര്‍ ധൂമലാണ് താക്കൂറിന്റെ പേര് നിര്‍ദേശിച്ചത്.
കേന്ദ്രമന്ത്രി ജെ.പി. നദ്ദയും മുന്‍മുഖ്യമന്ത്രി ശാന്ത കുമാറും പിന്താങ്ങി. ധൂമലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും അദ്ദേഹം സുജന്‍പുരില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ്മുക്ത ഹിമാചല്‍പ്രദേശ് യാഥാര്‍ഥ്യമാക്കിയ ജനങ്ങള്‍ക്കും മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പാര്‍ട്ടിക്കും താക്കൂര്‍ നന്ദി അറിയിച്ചു.
മാണ്ഡി ജില്ലയിലെ സെറാജ് മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട താക്കൂര്‍ അഞ്ചാം തവണയാണ് നിയമസഭയിലെത്തുന്നത്. ധൂമല്‍ മന്ത്രിസഭയില്‍ പഞ്ചായത്തീരാജ് മന്ത്രിയായും ബിജെപി സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: