ബെയ്ജിങ്: ചൈന തദ്ദേശീയമായി വികസിപ്പിച്ച ഏറ്റവും വലിയ ജലവിമാനമായ എജി600 വിജയകരമായി പരീക്ഷിച്ചു. ദക്ഷിണ ചൈനയിലെ ഗ്വാങ്ടോങ് പ്രവിശ്യയിലുള്ള ഷുഹാ നഗരത്തിലെ ജിന്‍വാന്‍ സിവില്‍ ഏവിയേഷന്‍ വിമാനത്താവളത്തില്‍നിന്നാണ് വിമാനം പറന്നുയര്‍ന്നത്.
39.6 മീറ്റര്‍ നീളമാണ് ജല വിമാനത്തിനുള്ളത്. വിമാനം പറന്നുയരുന്നതിന്റെ ദൃശ്യങ്ങള്‍ ടിവി ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു.4,500 കിലോമീറ്റര്‍ പരിധിയില്‍ പറക്കാന്‍ ശേഷിയുള്ളതാണ് ഈ വിമാനം. പറന്നുയരാനും ലാന്‍ഡ് ചെയ്യാനും പരമ്പരാഗത വിമാനത്താവളങ്ങളും ജലവിതാനവും ഒരുപോലെ ഉപയോഗിക്കാന്‍ ഈ വിമാനത്തിനു സാധിക്കും.
കടലിലെ രക്ഷാപ്രവര്‍ത്തനത്തിനും മറ്റുമാണ് ഈ വിമാനം കൂടുതലായി ഉപയോഗിക്കാനാവുക. അന്‍പത് വരെ ആളുകളെ വഹിക്കാന്‍ ഈ വിമാനത്തിനു സാധിക്കും. മാത്രമല്ല, അഗ്നിബാധയുണ്ടായാല്‍ 20 സെക്കന്‍ഡിനുള്ളില്‍ 12 ടണ്‍ വരെ വെള്ളം ഒറ്റയടിക്ക് സംഭരിച്ചു കൊണ്ടുപോകാനും ഈ വിമാനത്തിന് സാധിക്കും.
2017 ആദ്യം തന്നെ കന്നി പറക്കലിന് തയാറാക്കിയിരുന്ന വിമാനമാണ് വര്‍ഷാവസാനം വിജയകരമായി പറത്തിയത്. വിമാനത്തിന്റെ കന്നി യാത്ര നീട്ടിവച്ചതിന്റെ കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: