തലശ്ശേരി: കഴിഞ്ഞ 38 വര്‍ഷങ്ങളായി നാടും നാട്ടുകാരും ആവര്‍ത്തിച്ചു ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും 30 മാസത്തിനകം ഉത്തരവുമായി ദേശിയ പാതാ അതോറിറ്റി. കണ്ണുര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ടോള്‍ ബൂത്ത് മുതല്‍ കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അഴിയൂരിലെ എക്സൈസ് ചെക്ക് പോസ്റ്റ് വരെ 18 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന ബൈപാസിന്റെ പ്രാരംഭ പ്രവൃത്തികള്‍ ഇപ്പോള്‍ ധ്രുതഗതിയിലാണ് നടക്കുന്നത്. ഏറ്റെടുത്ത ഭൂമിയിലെ തെങ്ങ് ഉള്‍പെടെയുള്ള ഫലവൃക്ഷങ്ങള്‍ മുറിച്ചുമാറ്റിയതും ബൈപാസിനായി പ്രതലം ഒരുക്കിയതും റിക്കാര്‍ഡ് വേഗതയിലായിരുന്നു. ഇത്രയും ദൂരം പിന്നിടേണ്ട ബൈപാസ് റോഡിന്റെ വഴിയില്‍ പണിയാനിരിക്കുന്ന 4പ്രധാന പാലങ്ങളില്‍ രണ്ടെണ്ണത്തിന്റെ പൈലിംഗ് ജോലികള്‍ അഞ്ചരക്കണ്ടി പുഴയില്‍ പുരോഗമിക്കുകയാണ്.പാലയാട് ജി.എച്ച്.എസ്.എസിന് പടിഞ്ഞാറ് 900 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിക്കുന്നത്. ബൈപാസിലെ ഏറ്റവും നീളം കൂടിയ പാലമായിരിക്കും ഇത്. ഇതിനോടൊപ്പം ധര്‍മ്മടം, എരഞ്ഞോളി, മാഹി പുഴകളിലാണ് പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുക.
870 മീറ്റര്‍ നീളത്തിലാണ് മാഹിയില്‍ പുതിയ പാലം വരുന്നത്. അടുത്ത മഴക്കാലത്തിന് മുന്‍പേ നാല് പാലങ്ങളും പൂര്‍ത്തിയാക്കാനാണ് കരാര്‍ കമ്പനിയായ കെ.കെ.കണ്‍സ്ട്രക്ഷന്റെ ശ്രമം. പ്രവൃത്തികള്‍ തുടങ്ങുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ മാസം ഭൂമി പുജനടത്തിയിരുന്നു കേന്ദ്രസംസ്ഥാന മന്ത്രിമാരെ പങ്കെടുപ്പിച്ചുള്ള ഔദ്യോഗിക ഉത്ഘാടനം പുതുവര്‍ഷാരംഭത്തില്‍ നടക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: