മുംബൈ: ടാക്സി കാറില്‍ യാത്ര ചെയ്ത യുവതിയെ ബലാത്സംഗം ചെയ്ത് പണവും മൊബൈല്ഫോണുമടക്കം തട്ടിയെടുത്ത ടാക്സി ഡ്രൈവറും സഹായിയും അറസ്റ്റില്‍. ഡ്രൈവര്‍ സുരേഷ് പാണ്ഡുരംഗ് ഗൊസാവി (32), ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഉമേഷ് ജസ്വന്ത് സാല (31) എന്നിവരെയാണ് താനെ പോലീസ് അറസ്റ്റ് ചെയ്തത്. ഗൊസാവി ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ഒലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.
കഴിഞ്ഞ 19നായിരുന്നു സംഭവം. താനെയില്‍ നിന്ന് കശിമിരയിലേക്ക് പോകാന്‍ മുപ്പത്തിരണ്ടുകാരിയായ യുവതി ഗൊസാവിയുടെ കാര്‍ വിളിച്ചു. സാലയും കാറിലുണ്ടായിരുന്നു. കാര്‍ വജ്രേശ്വരി ഭാഗത്തേക്ക് തിരിച്ചുവിട്ട ഇവര്‍, യുവതിയുടെ പണവും ഫോണും മറ്റും തട്ടിയെടുത്ത് ബലാത്സംഗം ചെയ്തു. തുടര്‍ന്ന് സമീപത്തെ ലോഡ്ജിലേക്ക് കൊണ്ടുപോയി. സംശയം തോന്നിയ ലോഡ്ജ് മാനേജര്‍ ചോദ്യം ചെയ്തപ്പോള്‍ ഗൊസാവിയും സാലയും ഓടി രക്ഷപ്പെട്ടു. മാനേജര്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തി യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അതേസമയം, സംഭവ സമയത്ത് ഗൊസാവി തങ്ങളുടെ ആപ്പ് ഉപയോഗിച്ചിരുന്നില്ലെന്ന് ഒല കമ്പനി വ്യക്തമാക്കി. അതിനും നാലു ദിവസം മുന്‍പാണ് അയാള്‍ ആപ്പ് ഉപയോഗിച്ചത്. അന്വേഷണവുമായി സഹകരിക്കുമെന്നും പോലീസ് ആവശ്യപ്പെടുന്ന എല്ലാ വിവരവും നല്‍കുമെന്നും കമ്പനി വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: