ന്യൂദല്‍ഹി: പുരുഷന്മാരായ ബന്ധുക്കള്‍ കൂടെയില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജിനു പോകാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതോടെ ഹജ്ജിന് പോകാനുള്ള സ്ത്രീകളുടെ അപേക്ഷകളില്‍ വന്‍ വര്‍ധന.
ഇത്തവണ ഹജ്ജിന് പോകാന്‍ 1,244 വനിതകളുടെ അപേക്ഷകള്‍ ലഭിച്ചെന്നും, ഇതില്‍ 1,016 എണ്ണം സ്വീകരിച്ചതായും ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജിന് പോകുന്ന മുസ്ലിം വനിതയ്ക്കൊപ്പം ഭര്‍ത്താവോ അടുത്ത ബന്ധുവോ വേണമായിരുന്നു. ഈ നിയമമാണ് കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയത്. ഹജ്ജ് നയം പുനഃപരിശോധിക്കുന്നതിനു നിയോഗിച്ച അഫ്സല് അമാനുള്ള പാനലിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമം.
കേരളത്തില്‍ നിന്ന് 288 അപേക്ഷകള്‍ ലഭിച്ചു. 45 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെ മാത്രമെ ഇത്തരത്തില്‍ സൗദിഅറേബ്യ സ്വീകരിക്കു. ഈ വര്‍ഷം 1.24 ലക്ഷം തീര്‍ത്ഥാടകരാണ് ഹജ്ജിന് പോയത്. 4.5 ലക്ഷം അപേക്ഷകരുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: