കൊച്ചി: ഭൂരഹിത സമൂഹം കുടില്‍ കെട്ടി സമരം ചെയ്യുന്ന കുളത്തൂപ്പുഴ അരീപ്പ ഭൂസമരക്കാര്‍ക്ക് കൃഷിഭൂമി നല്കി പരിഹരിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആയിരത്തഞ്ഞൂറോളം ഭൂരഹിതര്‍ അഞ്ചു വര്‍ഷത്തിലധികമായി അരീപ്പയിലെ പാട്ട കാലാവധി കഴിഞ്ഞ ഭൂമിയില്‍ കുടില്‍കെട്ടി സമരം ചെയ്യുകയാണ്. ഇടതു വലതു മുന്നണികളിലെ ചില നേതാക്കള്‍ സമരഭൂമിയില്‍ ചേരിതിരിവുണ്ടാക്കുകയാണ്. കൃഷിഭൂമിയില്‍ നെല്‍കൃഷി ചെയ്യുന്നത് കളക്ടര്‍ മുഖാന്തിരം നിരോധനാജ്ഞ പുറപ്പെടുവിച്ച് സമരം ചെയ്യുന്ന ഭൂരഹിതരുടെ സമരവീര്യത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് സംസ്ഥാന നേതൃയോഗം ആരോപിച്ചു.
യോഗം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന്, ഹിന്ദു ഐക്യവേദ ിസംസ്ഥാന അധ്യഷ കെ.പി. ശശികല, ജനറല്‍ സെക്രട്ടറിമാരായ ഇ.എസ്. ബിജു, ഡോ.ഭാര്‍ഗ്ഗവറാം, ആര്.വി. ബാബു, കെ.പി. ഹരിദാസ് സംഘടനാ സെക്രട്ടറി സി. ബാബു, സഹ സംഘടനാ സെക്രട്ടറി വി. സുശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: