കുറ്റിപ്പുറം: നിളാവിചാരവേദിയുടെ ആഭിമുഖ്യത്തിലുള്ള നിളാപരിക്രമയാത്ര കേരളാഗാന്ധി കേളപ്പജിയുടെ തവനൂരിലെ സ്മൃതിമണ്ഡപത്തിലെത്തി. കഴിഞ്ഞ ദിവസം ചിറ്റൂര്‍ ജപപ്പാറയില് നിന്നാണ് യാത്ര ആരംഭിച്ചത്.
കേളപ്പജി സ്മൃതി മണ്ഡപത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് തിരുന്നാവായ, മാമാങ്ക സ്മാരകങ്ങള്‍, കുറ്റിപ്പുറം പാലം, തിരുവേഗപ്പുറ, കിള്ളിക്കുറിശ്ശിമംഗലം, പറളി എന്നിവടങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം കല്‍പ്പാത്തിയില്‍ നിളാ ആരതിയോടെ സമാപിച്ചു.
അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അനില്‍ മാധവ് ദവെയാണ് നിള പരിക്രമത്തിന് തുടക്കമിട്ടത്. മൂന്ന് ദിവസത്തെ യാത്രയില്‍ നിളാ തീരത്തെ സാംസ്കാരിക കേന്ദ്രങ്ങള്‍, സമാധിഭൂമികള്, മഹദ് വ്യക്തികളുടെ ഭവനങ്ങള്‍, പിതൃതര്‍പ്പണ കേന്ദ്രങ്ങള്‍, പന്തിരുകുല സ്മാരകങ്ങള്‍, ഭാഷാ പഠനകേന്ദ്രങ്ങള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: