ചങ്ങനാശ്ശേരി: കാവില്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവവും, കത്തീഡ്രല്‍ ദേവാലയത്തിലെ ക്രിസ്തുമസും, പുതൂര്‍പ്പള്ളിയിലെ ചന്ദനക്കുടവും ഒരേ സമയത്ത് നടക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ദൂരദേശത്ത് നിന്നുമുള്ള ആളുകള്‍ ചിറപ്പിനും ചന്ദനക്കുട ആഘോഷങ്ങള്‍ക്കും പങ്കെടുക്കുന്നതിനായി എത്തിച്ചേരും . ചങ്ങനാശ്ശേരിക്ക് ഇത് ഉത്സവാഘോഷത്തിന്റെ ദിനങ്ങളാണ്.
കാവില്‍ ക്ഷേത്രത്തില്‍ ഇന്ന് വൈകിട്ട് 4 മുതല്‍ ഓട്ടന്തുള്ളല്,6 മുതല്‍ നാദസ്വര കച്ചേരി വൈകിട്ട് 6ന് ദീപാരാധന, 7 ന് ചന്ദനക്കുട സ്വീകരണം, 7.30 മുതല്‍ സേവ, രാത്രി 10 മുതല്‍ മെഗാഷോ, വെളുപ്പിന് 2.30 മുതല്‍ പള്ളിവേട്ട. നാളെ വൈകിട്ട് 4.30ന് നൃത്ത അരങ്ങേറ്റം, 5.30ന് പെരുന്നതൃക്കണ്ണാപുരം ക്ഷേത്രത്തിലേക്ക് ആറാട്ട് പുറപ്പാട്, 6 മുതല്‍ രാജേശ്വരി ജംഗ്ഷനില്‍ നാദലയവിസ്മയം മ്യൂസിക്കല്ഷ്യൂഷന്,6 മുതല്‍ മുഖ്യ തപാലാപ്പീസ് ജംഗ്ഷനില്‍ നാദസ്വര കച്ചേരി, 7 മുതല്‍ ക്ഷേത്രാങ്കണത്തില്‍ നാട്യധ്വനി 2017, 8 ന് ഹെഡ് പോസ്റ്റോ ഫീസ് ജംഗ്ഷനില്‍ ആറാട്ടിന് സ്വീകരണം, 11 മുതല്‍ ആറാട്ട് വിളക്ക്.
പുതൂര്‍പ്പള്ളിയില്‍ ഇന്ന് വൈകിട്ട് 4ന് മാനവമൈത്രീ സംഗമം. തുടര്‍ന്ന് 5 ന് ചന്ദനക്കുട ഘോഷയാത്ര ആരംഭിക്കും.നഗരസഭ, പഴയപള്ളി ജമാഅത്ത്, കാവില്‍ ഭഗവതി ക്ഷേത്രം, താലൂക്ക് കച്ചേരി, എന്‍എസ്എസ് ആസ്ഥാനം എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തിരികെ പള്ളിയിലെത്തും. നാളെ രാവിലെ ഇരൂപ്പായില് നിന്നാരംഭിക്കുന്ന ചന്ദനക്കുടം ആരമല തൈക്കാവ്, തൃക്കൊടിത്താനം ശ്രീ രക്ത്വേശ്വരി ക്ഷേത്രം, വിവിധ സംഘടനകള്‍, കെഎസ്ആര്‍ടിസി എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പള്ളി അങ്കണത്തില്‍ തിരിച്ചെത്തും. തുടര്‍ന്ന് ചന്തയില്‍ നിന്ന് മൂന്നിനാരംഭിക്കുന്ന ഘോഷയാത്ര ചന്തക്കടവ് മൈതാനം, പോലീസ് സ്റ്റേഷന്, മെത്രാപ്പോലീത്തന്‍പള്ളി എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പള്ളിയില്‍ എത്തുന്നു. രാത്രി 12. 30 ന് നേര്‍ച്ചപ്പാറയിലേക്ക് പോകുന്ന ഘോഷയാത്ര 3.30 ന് പള്ളിയിലെത്തി സമാപിക്കും.
കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്ന് പുലര്‍ച്ചെ നടന്ന തിരുപ്പിറവി കര്‍മ്മങ്ങള്‍ക്ക് അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം നേതൃത്വം നല്കി. തുടര്‍ന്ന് നാടകവും അരങ്ങേറി. ഇന്ന് വൈകുന്നേരം ആറിന് ക്രിസ്തുമസ് കാരള്‍ ഗാന മത്സവരവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: