ഇരിങ്ങാലക്കുട: മണ്ണും പ്രകൃതിയും വീണ്ടെടുക്കാനുള്ള ശ്രമമാണ് തങ്ങളുടേതെന്നും എന്നാല്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കൈയേറ്റക്കാര്‍ക്ക് വേണ്ടി ഈ ശ്രമങ്ങളെ തുരങ്കം വക്കുകയാണെന്നും കോവില്‍മല രാജാവ് രാജന് രാജമന്നാന് പറഞ്ഞു.
തപസ്യ കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന സംസ്ഥാനപരിസ്ഥിതി ശില്പശാലയില് വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പക്ഷേ എല്ലാ എതിര്‍പ്പുകളേയും അവഗണിച്ച് മണ്ണിനും ആവാസവ്യവസ്ഥയ്ക്കുമായുള്ള പോരാട്ടം തങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നെല്‍വയല്‍ തണ്ണീര്‍ത്തടനിയമങ്ങള്‍ ഭേദഗതി ചെയ്യാനൊരുങ്ങുന്നുവെന്ന വാര്‍ത്ത പ്രകൃതിസ്നേഹികള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്ന് ശില്‍പ്പശാല അഭിപ്രായപ്പെട്ടു.
മാടമ്പ് കുഞ്ഞുക്കുട്ടന് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.
ഡോ. സി.എം. ജോയി, അഡ്വ. കെ.പി വേണുഗോപാല്‍, തപസ്യ സംസ്ഥാന സഹസംഘടനാ സെക്രട്ടറി സി.സി.സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി ടി.എസ്.നീലാംബരന്‍, ജില്ല സംഘാടനാസെക്രട്ടറി കെ.ഉണ്ണികൃഷ്ണന്, ക്യാമ്പ് ഡയറക്ടര്‍ സുരേഷ് വനമിത്ര, തപസ്യ പാലക്കാട് ജില്ല അധ്യക്ഷന്‍ കെ. ദാമോദരന്‍, തൃശ്ശൂര്‍ താലൂക്ക് അധ്യക്ഷന്‍ എം.എസ് ഗോവിന്ദന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: