തിരുവനനന്തപുരം: സംസ്ഥാനത്തെ നികുതി വെട്ടിക്കാന്‍ പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്തെന്ന കേസില്‍ നടന് ഫഹദ് ഫാസില്‍ ക്രൈെംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. രാവിലെ പത്തുമണിയോടെ പൊലീസ് അസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഫഹദ് ഹാജരായത്. ഐ.ജിയും എസ്.പിയും അടങ്ങുന്ന സംഘമായിരിക്കും ചോദ്യം ചെയ്യുക.
നിലവില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഒരു കേസുമാത്രമാണ് ഫഹദിന്റെ പേരിലുള്ളത്. രണ്ട് തവണ ആഡംബര കാര്‍ വാങ്ങി നികുതി വെട്ടിച്ച് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
ആലപ്പുഴ കോടതിയില്‍ നിന്നും ഫഹദ് ഫാസില്‍ നേരത്തെ വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: