ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി ചുമതലയേറ്റു. ഗാന്ധിനഗറിലെ സെക്രട്ടേറിയറ്റ് കോംപ്ലക്സില്‍ ഗവര്‍ണര്‍ ഒ.പി. കോഹ്ലി സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഉള്‍പ്പെടെ 19 മന്ത്രിമാര്‍ ചുമതലയേറ്റു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്ങ്്, രവിശങ്കര്‍ പ്രസാദ്, 18 എന്‍ഡിഎ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. സുരേഷ് മേത്തയൊഴികെ ഗുജറാത്തിലെ ബിജെപിയുടെ മുന്‍ മുഖ്യമന്ത്രിമാര്‍ സംബന്ധിച്ചു.
എട്ട് മന്ത്രിമാര്‍ക്ക് കാബിനറ്റ് പദവിയുണ്ട്. പത്ത് പേര് സഹമന്ത്രിമാരും. ഒമ്പത് മന്ത്രിമാര്‍ പുതുമുഖങ്ങളാണ്. പതിനൊന്ന് മന്ത്രിമാരെ നിലനിര്‍ത്തി. ആനന്ദിബെന്‍ പട്ടേലിന് ശേഷം ഒന്നര വര്‍ഷത്തോളം മുഖ്യമന്ത്രിയായിരുന്ന അറുപത്തൊന്നുകാരനായ രൂപാണിക്ക് ഇത് രണ്ടാമൂഴമാണ്. പഞ്ച്ദേവ് മഹാദേവ ക്ഷേത്രത്തില്‍ ഭാര്യയ്ക്കൊപ്പം ദര്‍ശനം നടത്തിയ ശേഷമാണ് രൂപാണി ചടങ്ങിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: