ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിലെ കുപ്രസിദ്ധന്‍ നൂര്‍ മുഹമ്മദ് ഭീകരനെ സൈന്യം വധിച്ചു. ഫിദായിന്‍ ബിഎസ്എഫ് ക്യാമ്പ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു നൂര്‍ മുഹമ്മദെന്ന് സൈന്യം വ്യക്തമാക്കി.
പുല്‍വാമയിലെ സംപൂര ഗ്രാമത്തില്‍ രണ്ടു ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. തുടര്‍ന്ന് സൈന്യവും പോലീസും സി ആര് പി എഫും ചേര്‍ന്ന് സംയുക്ത ആക്രമണം നടത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഒരു ഭീകരനെ സൈന്യം വളഞ്ഞതായാണ് വിവരം. ആര്‍പിഎഫിന്റെ 110 ബാറ്റാലിയനേയും ജമ്മുകശ്മീര്‍ പോലീസിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
ഇക്കൊല്ലം ജൂലായിലാണ് നാല്‍പ്പത്തേഴുകാരനായ നൂര്‍ ഭീകരസംഘടനയില്‍ ചേര്‍ന്നത്. ഒക്ടോബറില്‍ ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപം ബി എസ് എഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇയാളും പങ്കാളിയായിരുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നു കരുതുന്ന രണ്ടാമത്തെ ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: