കൊച്ചി: രാക്ഷസ തിരമാലകള്‍ സര്‍വനാശം വിതച്ച സുനാമി ദുരന്തത്തിന് പതിമൂന്നാണ്ട്, തീരത്ത് വന്‍കെടുതികള്‍ ആവര്‍ത്തിക്കുമ്പോഴും യാതൊരും പാഠവും പഠിക്കാതെ സര്‍ക്കാരുകള്‍. 2004 ഡിസംബര്‍ 26നായിരുന്നു ലോകത്തെ നടുക്കിയ ദുരന്തം തീരത്തെ വിഴുങ്ങിയത്.
റിക്ടര്‍ സ്കെയില്‍ 8.3 രേഖപ്പെടുത്തിയ ഈ ഭൂകമ്പത്തില്‍ 230,000ഓളം പേരുടെ ജീവനെടുത്ത സുനാമിയായി മാറി. 13 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ദുരന്തം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് രാജ്യങ്ങള്‍ മുക്തരായിട്ടില്ല.
തമിഴ്നാട്ടിലും കേരളത്തിലും ആന്തമാനിലുമായി നിരവധി പേര് മരണത്തിന്റെ കടലാഴങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടു. വീടും കുടുംബവും നഷ്ടമായവര്‍ അതിലുമേറെയാണ്. സുനാമിയുടെ 13 ാം വാര്‍ഷികത്തില്‍ പോലും ദുരിതാശ്വാസ പദ്ധതികള്‍ പൂര്‍ണതയിലെത്തിയിട്ടില്ല. അന്നത്തെ ദുരന്തത്തില്‍ നിന്ന് കരകയറാനാകാതെ ആയിരക്കണക്കിന് ജനങ്ങളാണ് ഇന്നും കഴിയുന്നത്.
അതിനിടെയാണ് ഓഖി ചുഴലിക്കാറ്റിന്റെ രൂപത്തിന്റെ മറ്റൊരു കടല്‍ ദുരന്തം തീരദേശത്തെ വിഴുങ്ങിയത്. കടലില്‍ മത്സ്യബന്ധനത്തിനു പോയ 76 പേരുടെ ജീവനെടുത്താണ് ചുഴലിക്കാറ്റ് അടങ്ങിയത്. 208പേരെ കുറിച്ച് ഇനിയും ഒരു വിവരവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: