തിരുവനന്തപുരം: ബസ്ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണ. വര്‍ധനക്ക് ചൊവ്വാഴ്ചത്തെ മന്ത്രിസഭായോഗം അംഗീകാരം നല്‍കും. ചാര്‍ജ് വര്‍ധന ചര്‍ച്ച ചെയ്യാന്‍ 9 ന് പ്രത്യേക മന്ത്രിസഭായോഗം ചേരുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ആര്യാടന് മുഹമ്മദ് എന്നിവര്‍ അംഗങ്ങളായ മന്ത്രിതല സമിതിയെ ബസുടമകളുമായി ചര്‍ച്ചനടത്തുന്നതിന് ചുമതലപ്പെടുത്തി.
ഓട്ടോറിക്ഷ, ടാക്സി നിരക്കുവര്‍ധനയും ഉപസമിതി പരിഗണിക്കും. ഒന്‍പതാം തീയതി ബസ് ഉടമകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. സമിതിയുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒമ്പതിനു പ്രത്യേക മന്ത്രിസഭായോഗം ചേരും. യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന് അധ്യക്ഷനായ റഗുലേറ്ററി കമ്മീഷന് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മിനിമം ചാര്‍ജ് ആറു രൂപയാക്കണമെന്നും ഓര്‍ഡിനറി ബസുകളുടെ കിലോമീറ്റര്‍ നിരക്ക്് 55 പൈസയില്‍ നിന്നും 58 പൈസയാക്കണമെന്നുമാണ് കമ്മീഷന്റെ നിര്‍ദേശം. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടേത് 57 പൈസയില്‍ നിന്നും 60 ആയും, സൂപ്പര്‍ ഫാസ്റ്റ്് ബസുകളുടേത് 60 ല്‍ നിന്നും 65 പൈസയായും എക്സ്പ്രസ് ബസുകളുടേത് 65 പൈസയില്‍ നിന്നും 70 പൈസയായും വര്‍ധിപ്പിക്കാനാണ് സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്.
മിനിമം ചാര്‍ജ്ജ് ഏഴുരൂപയായി വര്‍ധിപ്പിക്കണമെന്നും കിലോമീറ്റര്‍ നിരക്ക് 70 പൈസയായി കൂട്ടണമെന്നുമാണ് ബസുടമകളുടെ ആവശ്യം. കെഎസ് ആര്‍ടിസി ആറ് രൂപയാണ് മിനിമം നിരക്ക് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് വര്‍ധിപ്പിക്കാനും ബസുടമകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
കണ്സഷന് ടിക്കറ്റ് ചാര്‍ജിന്റെ 50 ശതമാനം ആക്കണമെന്നാണ് ആവശ്യം. 2011 നവംബറിലാണ് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: