ന്യൂദല്‍ഹി: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന് വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന്റെ കുടുംബത്തെ പാക്കിസ്ഥാന് അപമാനിച്ചു. ഭാര്യയുടെ താലി അഴിച്ചെടുത്ത പാക്കിസ്ഥാന് ജാദവിനോട് മറാത്തി ഭാഷയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
തിങ്കളാഴ്ചയാണ് പാകിസ്ഥാനിലെ ജയിലിലെത്തി ജാദവിനെ അമ്മയും ഭാര്യയും കണ്ടത്. 30 മിനിട്ടാണ് നേരത്തെ സമയം അനുവദിച്ചതെങ്കിലും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. കൂടിക്കാഴ്ചയ്ക്ക് ശേഷം തിരിച്ചെത്തിയ ഇരുവരും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചു. തന്റെ മകന് പാക് ജയിലില്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്ന് കുല്ഭൂഷണ് ജാദവിന്റെ അമ്മ വ്യക്തമാക്കി. മകനുമായുള്ള കൂടിക്കാഴ്ച ഗ്ലാസ് മറയ്ക്കുള്ളിലാക്കിയതില് അതീവ് ദുഖമുണ്ടെന്നും അവര്‍ പറഞ്ഞു.
വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ അടക്കമുള്ള, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സുഷമ സ്വരാജിനൊപ്പം ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് കുല്‍ഭൂഷണിന്റെ അമ്മയും ഭാര്യയും ദല്‍ഹിയില്‍ തിരിച്ചെത്തിയത്. ഇരുവരും മടങ്ങിയതിന് പിന്നാലെ കുല്ഭൂഷന് ഭീകരവാദി തന്നെയാണെന്ന് ആവര്‍ത്തിച്ച പാക് നിലപാടും അദ്ദേഹത്തിന്റെ അമ്മ സുഷമയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം പാക്കിസ്ഥാനെ അറിയിക്കുമെന്നും കുല്‍ഭൂഷണിന്റെ മോചനത്തിനു വേണ്ട എല്ലാ ശ്രമങ്ങളും തുടരുമെന്നും വിദേശകാര്യമന്ത്രി ഉറപ്പ് നല്കി.
ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ.പി.സിംഗിന്റെയും ഇന്ത്യന്‍ വിദേശമന്ത്രാലയത്തിന്റെ മൂന്ന് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഇസ്ലാമാബാദിലെ പാക് വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു അമ്മയും ഭാര്യയും കുല്‍ഭുഷണുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: