ലണ്ടന്‍: ബ്രിട്ടനേയും ഫ്രാന്‍സിനേയും പിന്തള്ളി 2018 ല്‍ ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എക്കണോമിക്സ് ആന്‍ഡ് റിസേര്‍ച്ചിന്റെ (സെബര്‍) പഠന റിപ്പോര്‍ട്ടിലുള്ള വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ഏഷ്യന്‍ സാമ്പത്തിക നയങ്ങള്‍ നേടുന്ന അസൂയാവഹമായ വളര്‍ച്ചയാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്ത പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ആദ്യ പത്ത് സാമ്പത്തിക ശക്തികളും ഏഷ്യയില്‍ നിന്നായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഫാന്‍സ്, ബ്രിട്ടന് എന്നിവയെക്കാള്‍ മെച്ചപ്പെട്ടതാണ്. നോട്ട്നിരോധനത്തേയും ജിഎസ്ടിയേയും മന്ദത ഉളവാക്കിയെങ്കിലും പിന്നീട് നേട്ടത്തില്‍ എത്തിച്ചതായും സെബര്‍ ചെയര്മാന് ഡഗ്ളസ് മക്വില്യംസ് പറഞ്ഞു.
2032 നുള്ളില്‍ അമേരിക്കയെ മറികടന്നു ചൈന ലോകത്തിലെ ഒന്നാം സാമ്പത്തിക ശക്തിയായി മാറുമെന്നും സെബര്‍ വാദിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ അമേരിക്കയുടെ വളര്‍ച്ചയ്ക്ക് തിരിച്ചടിയായേക്കുമെന്നും പഠനത്തില്‍ പറയുന്നു. ഇന്ധന വില വര്‍ദ്ധനവ് തടയാന്‍ ശ്രമിക്കാത്ത റഷ്യ പതിനൊന്നാം സ്ഥാനത്തു നിന്നും പതിനേഴിലേക്ക് മൂക്കുകുത്തുമെന്നും റിപ്പോര്‍ട്ട് അവകാശപെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: