ന്യൂദല്‍ഹി : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാര്‍ നോയിഡ സന്ദര്‍ശിക്കാന്‍ പാടില്ലെന്ന അന്ധവിശ്വാസത്തെ തോല്‍പ്പിച്ച് യോഗി ആദിത്യനാഥ്. നോയിഡ സന്ദര്‍ശിക്കുന്ന യുപി മുഖ്യമന്ത്രിമാര്‍ അധികനാള്‍ അധികാരത്തില്‍ ഉണ്ടാകില്ലെന്ന അന്ധ വിശ്വാസം വര്‍ഷങ്ങളായി ഉള്ളതാണ്. അതിനാല്‍ അഖിലേഷ് യാദവ് അടക്കം ഒരാളും അവിാെട പോയിട്ടുമില്ല. എട്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു മുഖ്യമന്ത്രി നോയിഡ സന്ദര്‍ശിക്കുന്നത്.
ദല്‍ഹി മെട്രോയുടെ ഭാഗമായ കല്‍കജി മന്ദിര്‍- ബോട്ടാണിക്കല്‍ ഗാര്ഡന് മജെന്ത ലെയ്നിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണ് യോഗി ആദിത്യനാഥ് പങ്കെടുത്തത്. ശനിയാഴ്ച വൈകീട്ട് തന്നെ യോഗി സ്ഥലത്തെത്തി സുരക്ഷ വിലയിരുത്തി.
പ്രധാനമന്ത്രി, ഗവര്‍ണര്‍ രാം നായിക്. മറ്റു സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവരും മജന്ത മെട്രോ ലെയ്നിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
യോഗി അന്ധ വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹത്തിന്റെ വസ്ത്രധാരണത്തില്‍ പ്രതിഫലിക്കുന്നില്ലെങ്കിലും പല കാര്യങ്ങളിലും അത്യാധുനികമായി ചിന്തിക്കുന്ന വ്യക്തിയാണെന്നും മോദി പറഞ്ഞു. യോഗി ഇതിനു മുമ്പും ഇത്തരത്തിലുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രി പറഞ്ഞു.
1988ല്‍ വീര്‍ ബഹാദുര്‍ സിങ് മുഖ്യമന്ത്രിയായിരിക്കെ നോയിഡ സന്ദര്‍ശിച്ച് തിരിച്ചു വരുന്നതിനിടെ രാജി വെക്കേണ്ടതായും വന്നിരുന്നു. അന്നുമുതലാണ് നോയിഡ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന വിശ്വാസം പ്രചരിക്കുന്നത്.
അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോഴും നോയിഡ സന്ദര്‍ശിച്ചിരുന്നില്ല. 2007- 12ല്‍ മായവതി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നിരവധി തവണ സന്ദര്‍ശിച്ചെങ്കിലും 2012 നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റു. മുലായം സിങ് യാദവ്, കല്യാണ്‍ സിങ്, രാജ്നാഥ് സിങ് എന്നിവരും നോയിഡ സന്ദര്‍ശിക്കുന്നതിനു പിന്നാലെ രാജിവെയ്ക്കേണ്ടതായി വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: