റിയാദ്: അഴിമതിയുടെയും അധികാരദുര്‍വിനിയോഗത്തിന്റെയും പേരില്‍ അറസ്റ്റുചെയ്യപ്പെട്ട സൗദി അറേബ്യയിലെ 20 രാജകുമാരന്മാരെ ഭരണകൂടം മോചിപ്പിച്ചു.
സാമ്പത്തികമായ ഒത്തുതീര്‍പ്പ് നടത്തിയതിനുശേഷമാണ് ഇവരെ വിട്ടയച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ഭരണതലപ്പത്തുള്ള രാജകുമാരന്മാര് ഉള്‍പ്പെടെയുള്ളവരുടെ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുകയായിരുന്നു. സൗദിയുടെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു അഴിമതിക്കെതിരെയുള്ള ഇത്രയും വലിയ പോരാട്ടം. അഴിമതി വിമുക്ത രാജ്യമാക്കുന്നതിന്റെ ഭാഗമായി വിവിധ കേസുകളിലായി 159 പേരെ അറസ്റ്റുചെയ്തതായി ഈ മാസം ആദ്യം സൗദി സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും സാമ്പത്തികമായ ഒത്തുതീര്‍പ്പിന് തയ്യാറാണ്.
കഴിഞ്ഞ മാസം ആദ്യമാണ് അഴിമതിക്കേസുകളില്‍പ്പെട്ട 11 രാജകുമാരന്മാരെയും 38 മുന്‍ മന്ത്രിമാരെയും അറസ്റ്റുചെയ്തത്. ഇവരെ അറസ്റ്റുചെയ്യാനുള്ള ഉത്തരവ് പുറത്തുവിട്ടത് സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഉള്‍പ്പെട്ട പാനലാണ്. കേസുമായി ബന്ധപ്പെട്ട് 320 പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനും പാനലിന്റെ ഉത്തരവിലുണ്ട്. കേസില്‍ ഉള്‍പ്പെട്ടവരുടെ 376 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: