മലപ്പുറം: ചങ്ങരംകുളത്തിനടുത്ത് ഞരണി പുഴയില്‍ വള്ളം മറിഞ്ഞ് നാല് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആറു കുട്ടികള്‍ മരിച്ചു. പ്രസീന(13), വൈഷ്ണ(20), ജെനീഷ(11), ആദിനാഥ്(14), പൂജ(13), അഭിദേവ് (8) എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ബന്ധുക്കളാണ്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പതു പേരാണ് വള്ളത്തിലുണ്ടായിരുന്നത്.
വള്ളം തുഴഞ്ഞ മാപ്പാനിക്കല് വേലായുധനും 13 വയസുകാരിയായ ഫാത്തിമയും ഉള്‍പ്പെടെ മൂന്നു പേരെ നാട്ടുകാര്‍ രക്ഷപെടുത്തി. വേലായുധനെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നിലയും ഗുരുതരമാണെന്നാണ് അറിയുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് ആയിരുന്നു സംഭവം. പൊന്നാനിയില്‍ കായലിനോടു ചേര്‍ന്നുള്ള കോള്‍ പാടത്ത് ബണ്ട് തകര്‍ന്നിരുന്നു. ഇതിനെതുടര്‍ന്നുണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്ക് കാണാനായി രണ്ട് കുടുംബങ്ങളിലെ ഒമ്പതു പേരാണ് തോണിയില്‍ സഞ്ചരിച്ചത്.
ക്രിസ്മസ് അവധി ആഘോഷിക്കാന്‍ ഒത്തുചേര്‍ന്ന കുട്ടികള്‍ ബന്ധുവായ വേലായുധന്റെ സഹായത്തോടെ വള്ളം വാടകയ്ക്കെടുത്ത് ബണ്ട് തകര്‍ന്നത് കാണാന്‍ പോകുകയായിരുന്നു. കുത്തൊഴുക്കില്പെട്ട വള്ളം ഉലഞ്ഞതിനു ശേഷം മറിയുകയായിരുന്നു.
അതേസമയം സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. കളക്ടറോടും ജില്ലാ പോലീസ് മേധാവിയോടുമാണ് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: