ഇടതുപക്ഷ എഴുത്തുകാരനായ കെ.പി. രാമനുണ്ണിക്കു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. അവാര്‍ഡ് നല്‍കിയത് മറ്റൊരു ഇടതുപക്ഷ എഴുത്തുകാരനായ പ്രഭാ വര്‍മയുടെ നേതൃത്വത്തിലുള്ള ജൂറിയും. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ നിന്നുള്ള കേന്ദ്ര അവാര്‍ഡ് പ്രഭാ വര്‍മ്മയ്ക്കായിരുന്നു. എവിടെയോ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്നത് വ്യക്തം.
കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ ഭരിക്കുമ്പോഴും ഇന്നും സാംസ്കാരിക രംഗം കൈകാര്യം ചെയ്യുന്നതും, തീരുമാനങ്ങളെടുക്കുന്നതും എല്ലാം ഇടതുപക്ഷക്കാര്‍തന്നെ എന്ന അവസ്ഥ ദുരവസ്ഥ തന്നെയാണ്. അശ്ലീല പ്രയോഗങ്ങള്‍കൊണ്ടു വിവാദമായതാണ് കെ.പി. രാമനുണ്ണിയുടെ കൃതി. യാതൊരു മൂല്യവും അവകാശപ്പെടാന്‍ ഇല്ലാത്ത ഈ കൃതിയാണ് ഇനി പതിനാറു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടാന്‍ പോകുന്നത്.
ജീവിതഗന്ധിയും നിലവാരവുമുള്ള നിരവധി കൃതികള്‍ മലയാള ഭാഷയില്‍ ഉണ്ടാകുന്നുണ്ട്. വേണ്ടപ്പെട്ടവര്‍ ഇതൊന്നും കാണുന്നില്ലെന്ന് മാത്രം. കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നിന്ന് ഒരു സച്ചിദാനന്ദന് പോയാല്‍ നൂറു സച്ചിദാനന്ദന്മാര് വരും എന്നതിന് എത്രയോ ഉദാഹരണളുണ്ട്.
വിജയരാഘവന് പട്ടാമ്പി
മേലെ പട്ടാമ്പി
പാലക്കാട്
ഗുരുവായൂരിലെ ആനപ്പെരുമ!
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനിടെ ആന കുത്തി മാരകമായി പരിക്കേല്‍പ്പിച്ച പാപ്പാനെ ദേവസ്വം ജോലിക്കാരും തിരിഞ്ഞുനോക്കിയില്ല! ധാരാളം കാവല്‍ക്കാരും ജീവനക്കാരും അവരുടെയൊക്കെ മേലുദ്യോഗസ്ഥന്മാരുമുണ്ടായിട്ടും കുത്തേറ്റയാളെ സഹായിക്കാന്‍ ചെല്ലാതിരുന്നത് അക്ഷന്തവ്യമായ വീഴ്ചയാണ്. എല്ലാം കഴിഞ്ഞ് മൃതദേഹത്തിന് വിലയിട്ടു കഴിഞ്ഞപ്പോള്‍ ദേവസ്വത്തിന്റെ ജോലി തീര്‍ന്നു!
ഈ വികൃതിയായ ആനയെ എഴുന്നള്ളിപ്പിനയച്ചതാര്? സഹായിക്കാന്‍ ഉത്തരവാദപ്പെട്ടവരാരും എത്താതിരുന്നതെന്തുകൊണ്ട്? ഈവക കാര്യങ്ങള്‍ കമ്മീഷനെവച്ച് അന്വേഷിക്കുകയല്ല വേണ്ടത്. ഭരണകര്‍ത്താക്കളും ഭരണസമിതിയും നേരിട്ടന്വേഷിച്ച് മുഖംനോക്കാതെ നടപടിയെടുക്കണം. നാടുകടത്തേണ്ടവരെ നാടുകടത്തുകതന്നെ വേണം. അതിനുള്ള ഇച്ഛാശക്തിയില്ലെങ്കില്‍ പിന്നെ ആ സ്ഥാനങ്ങളില്‍ തുടരുന്നതിലെന്തര്‍ത്ഥം?
മറ്റൊരു കാര്യംകൂടി ഗൗരവമായി ചിന്തിക്കേണ്ടയിരിക്കുന്നു. കേള്‍ക്കുമ്പോള്‍ എതിരു പറയാന്‍ ആളുകളേറെയുണ്ടാകും. ദേവസ്വത്തിനെ എന്തിന് ആനക്കോട്ടയും ഇത്രയധികം ആനകളും? അഞ്ചും രണ്ടും ഏഴാനയിലധികം സ്വന്തമായി ആവശ്യമേയില്ല. മറ്റുള്ളവയെ വിറ്റുകളഞ്ഞ് പുന്നത്തൂര്‍ കോട്ടയില്‍ മാതൃകാപരമായ ഒരു ശരണാലയം സ്ഥാപിക്കണം.
ആനകളെ തീറ്റിപ്പോറ്റുന്നതുകൊണ്ട് ദേവസ്വത്തിന് യാതൊരു നേട്ടവുമില്ല. അതിനെ വില്ക്കാന് തീരുമാനിച്ചാല്‍ വാങ്ങിക്കാന്‍ ആളുണ്ടാകും. അവര്‍ അവയെ ഭംഗിയായി നോക്കും. ആനപരിപാലനംകൊണ്ട് ദേവസ്വത്തിന് പുണ്യമല്ല, പാപവും ശാപവുമാണ് കിട്ടുന്നത്.
അശരണര്‍ക്കും ആലംബഹീനര്‍ക്കും നടതള്ളപ്പെടുന്നവര്‍ക്കും അശരണാലയം തുണയായിരിക്കും. അതായിരിക്കും ഏറ്റവും വലിയ സല്‍പ്രവൃത്തി. അതായിരിക്കും ഭഗവാന് ഏറ്റവും ഹിതകരവും.
ടി. സംഗമേശന്, താഴെക്കാട്, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: