കോട്ടയം: ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നടത്തുന്ന അക്രമത്തിന് പോലീസ് ഒത്താശ ചെയ്യുകയാണെന്ന് ബിജെപി. ഇന്നലെ മണര്‍കാട് യുവമോര്‍ച്ച പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി എത്തി വെട്ടി പരിക്കേല്‍പ്പിച്ചത് പോലീസ് നോക്കി നില്്ക്കേയാണ്. അക്രമികള്‍ക്കൊപ്പം പോലീസ് എത്തിയിട്ടും ആക്രമണം തടയാന്‍ ശ്രമിച്ചില്ല. മണര്‍കാട്, പാമ്പാടി സ്റ്റേഷനുകളിലെ പോലീസാണ് എത്തിയത്. പാമ്പാടിയില്‍ നിന്ന് പോലീസ് സംഭവസ്ഥലത്ത് എത്താന്‍ കുറഞ്ഞത് 20 മിനിറ്റ് വേണമെന്നിരിക്കെ ആരാണ് സംഭവം നടക്കുന്നതിനു മുമ്പ് പോലീസിനെ അറിയിച്ചത് എന്ന് വ്യക്തമാക്കണം. യുവാക്കളെ ക്രൂരമായി വെട്ടി പരിക്കേല്ക്കുമ്പോള് 2 വാഹനങ്ങളിലായി വന്ന പോലീസ് നോക്കി നിന്നു. ഒരാളെ പോലും പിടികൂടുവാനോ, തടസ്സം പിടിക്കാനോ തയ്യാറായില്ല. ഈ സംഭവത്തില്‍ പോലീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.ഏറ്റുമാനൂരില്‍ ആര്‍എസ്എസ് കാര്യാലയം അക്രമിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിലും ദുര്‍ബലമായ വകുപ്പ് ഇട്ട് പ്രതികളെ രക്ഷപെടാന്‍ അനുവദിച്ചതിന്റെ പരിണിത ഫലമാണ് കാര്യാലയം കത്തിക്കുവാന്‍ ് പ്രേരണയായത്. ജില്ലയിലുടെനീളം പോലീസ് സി.പി.എമ്മിന് വേണ്ടി മുട്ടിലിഴയുകയാണെന്നും ബിജെപി ജില്ലാ നേതൃത്വം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: