മറയൂര്‍: ക്രിസ്തുമസ് പുതുവത്സര അവധി ദിനങ്ങള്‍ ആഘോഷിക്കുന്നതിനായി സഞ്ചാരികള്‍ കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെ കുരുക്കിലമര്‍ന്ന് മൂന്നാര്‍.കഴിഞ്ഞ രണ്ട് ദിവസവും മൂന്നാര്‍-മറയൂര്‍ റോഡിലടക്കം പ്രധാനപാതകളിലെല്ലാം മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
സര്‍വ്വീസ് ബസുകള്‍ പോലുംമറയൂര് ഭാഗത്തേക്ക് കടക്കാന്‍ സാധിക്കാതെ കുരുക്കില്‍ പെട്ടതിനെ തുടര്‍ന്ന് തിരികെ പോകുകയാണുണ്ടായത്. കഴിഞ്ഞ പത്ത് വര്‍ഷമായി മറയൂര്‍ – കാന്തല്ലൂര്‍ നിവാസികളുടെ അവധി ദിവസങ്ങളിലെ യാത്രദുരിതപൂര്ണ്ണമാണ്. അന്തര്‍സംസ്ഥാന പാതയായ എസ്എച്ച് 17 ലെ പ്രധാനവിനോദസഞ്ചാര കേന്ദ്രമാണ്ഇരവികുളം ദേശീയോദ്യാനം. സഞ്ചാരികളുടെ ബാഹുല്യം വര്ദ്ധിച്ചതോടെവരുമാനവര്ദ്ധനവിനായിഅന്തര്സംസ്ഥാന പാതയ്ക്കരുകില്‍ അഞ്ചാം മൈലില്‍ ടിക്കറ്റ് കൗണ്ടര്‍ ആരംഭിക്കുകയുംഅവിടെ നിന്ന് വനം വകുപ്പിന്റെ മിനി ബസുകളിലാണ് സഞ്ചാരികളെ നാല് കിലോമീറ്റര്‍ അകലെയുള്ള ടൂറിസം സോണില്‍ എത്തിക്കുന്നത്. പൊതുഅവധി ദിവസങ്ങളില്‍ ഇവിടെ ഒരേ സമയത്ത്ആയിരത്തിലധികം വാഹനങ്ങളാണ് എത്തുന്നത്.
ഇവിടെ എത്തുന്ന സഞ്ചാരികളുടെ ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇടുങ്ങിയ പാതയോരത്ത് തന്നെയാണ് പാര്‍ക്ക് ചെയ്യുന്നത്.ഒരു ബസും ചെറുവാഹനവും മാത്രം കടന്ന് പോകാന്‍ വീതിയുള്ള റോഡിലെപാര്ക്കിങ്ങാണ് മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്.
വഴിയോര വാണിഭക്കാരും ധാരാളം എത്തിയതും റോഡരികില്‍ പെട്ടിക്കടകള്‍ സ്ഥാപിക്കപ്പെട്ടതും ഗതഗത ക്കുരുക്ക് വര്‍ദ്ധിക്കുവാന്‍ കാരണമായി. 2018 ലെകുറിഞ്ഞി സീസണില്‍ പതിനഞ്ച് ലക്ഷത്തോളം വിനോദ സഞ്ചാരികള്‍ എത്തുമെന്നാണ് വനം വകുപ്പ് പ്രതീക്ഷിക്കുന്നത് എന്നാല്‍ഇത്രയും സഞ്ചാരികള്‍ എത്തുമ്പോള്‍ സ്വീകരിക്കേണ്ടനടപടികളും വാഹന പാര്‍ക്കിങ്ങ് സംബന്ധിച്ച് നടപടികളും ചര്‍ച്ചയില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: