ന്യൂദല്‍ഹി: സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കുന്നതിനായി ദല്‍ഹിയില്‍ ബിജെപി ഭരിക്കുന്ന കോര്‍പ്പറേഷനുകള്‍ ‘അടല്‍ ആഹാര്‍ കേന്ദ്ര’ പദ്ധതി ആരംഭിച്ചു.
പത്ത് രൂപക്ക് ഉച്ച ഭക്ഷണം നല്കുന്ന പദ്ധതി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ തിങ്കളാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. ഓഖ്ല മാണ്ഡി, മാടിയാല ചൗക്ക്, എയിംസ്, രഘുബീര്‍ നഗര്‍, ഷാലിമാര്‍ ബാഗ്, കക്രൗല മോര് തുടങ്ങി ആറിടത്താണ് തുടക്കത്തില്‍ നടപ്പാക്കുന്നത്. എല്ലാ വാര്‍ഡിലും ഓരോ കേന്ദ്രങ്ങള്‍ വീതം ആരംഭിക്കുമെന്ന് ബിജെപി വ്യക്തമാക്കി.
ഉത്തരേന്ത്യന്‍ ഭക്ഷണമായ ‘താലി’യാണ് ലഭിക്കുക. നാല് പൂരി അല്ലെങ്കില്‍ 250 ഗ്രാം ചോറ്, കറികള്‍ എന്നിവ ‘താലി’യില്‍ ഉണ്ടാകും. സഹകരണ സംഘങ്ങള്‍ക്കാണ് കേന്ദ്രങ്ങള്‍ നടത്തുന്നതിന്റെ ചുമതല. ദിവസവും ഉച്ചക്ക് 12 മുതല്‍ രണ്ട് മണി വരെയാണ് പ്രവര്‍ത്തനം. അമ്പത് ശതമാനം കോര്പ്പറേഷന് സബ്സിഡി നല്‍കും.
മുഴുവന്‍ വാര്‍ഡുകളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് തിലക് രാജ് കട്ടാരിയ പറഞ്ഞു. കുറഞ്ഞ വിലക്ക് ഭക്ഷണം നല്‍കുന്നതിന് ആം ആദ്മി കാന്റീനുകള്‍ സ്ഥാപിക്കുമെന്ന് എഎപി വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: