തൃപ്രയാര്‍/കുന്നംകുളം: മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സമ്മേളനത്തില്‍ കൊലക്കേസ് പ്രതിയും. ആര്‍എസ്സ്എസ്സ് പ്രവര്ത്തകന് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസ്സില്‍ സുപ്രീം കോടതി ഏഴ് വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ച സിപിഎം മുന്‍ ഏരിയ സെക്രട്ടറി ബാലാജിയാണ് ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ഇയാള്‍ പരോളില്‍ ഇറങ്ങിയാണ് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ മാസം ഇയാളും കൊലപാതക കേസില്‍ പരോളിലിറങ്ങിയ കൂട്ടു പ്രതികളും മന്ത്രി എ.സി. മൊയ്തീന്റെ വാഹനത്തില്‍ യാത്ര ചെയ്തത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2,500 കോടി രൂപയുടെ കോലൊളമ്പ് തട്ടിപ്പുകേസില്‍ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടി അന്വേഷണം നടത്തി ജില്ലാ കമ്മിറ്റിയില്‍ നിന്നും ഏരിയ കമ്മിറ്റിയിലേക്ക് ഇയാളെ തരം താഴ്ത്തിയിരുന്നു. അതിനിടെയാണ് കൊലപാതകക്കേസില്‍ സുപ്രീംകോടതി തടവ് ശിക്ഷ വിധിച്ചത്.
സമ്മേളനത്തില്‍ പങ്കെടുക്കുന്ന നാനൂറോളം പ്രതിനിധികള്‍ക്ക് മലബാര്‍ സിമന്റ്സിന്റെ ഡയറി വിതരണം ചെയ്തതും വിവാദമായിട്ടുണ്ട്. ഗുരുതരമായ സാമ്പത്തിക തകര്‍ച്ച നേരിടുന്ന പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്സ് വന്‍ അഴിമതി ആരോപണവും നേരിടുന്ന സ്ഥാപനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: