ന്യൂദല്‍ഹി: ഇന്ത്യന്‍ ആരോസിന് ഐ ലീഗില്‍ രണ്ടാം ജയം.അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ ഷില്ലോങ്ങ് ലാജോങ്ങിനെ ഏപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് അട്ടിമറിച്ചു. ജിതേന്ദ്ര സിങ്, നോംഗ്ഡമ്പ നോറേം, രാഹുല്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.
അറുപത്തിയൊന്നാം മിനിറ്റില്‍ ലാല്റോഹുലയെ പുറത്താക്കിയതിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ പത്തുപേരുമായാണ് പൊരുതിയത്.തുടക്കം മുതല്‍ ആരോസാണ് കളി നിയന്ത്രിച്ചത്. എന്നാല്‍ ഗോളടിക്കാന്‍ ആദ്യ അവസരം ലഭിച്ചത് ലാജോങ്ങിനാണ്.പക്ഷെ അവരുടെ മുന്നേറ്റതാരഗ കോഫിയുടെ ഷോട്ടിന് ആരോസ് ഗോളി ധീരജ് സിങ്ങിനെ മറികടക്കാനായില്ല. മൂന്ന്് മിനിറ്റുകള്‍ക്കുശേഷം ജിതേന്ദ്ര സിങ്ങിന്റെ ഗോളില്‍ ആരോസ് ലീഡ് നേടി. ആദ്യ പകുതിയില്‍ ആരോസ് 1-0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിലും ആധിപത്യം തുടര്‍ന്ന ആരോസ് 76-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി.നോറേമാണ് സ്കോര്‍ ചെയ്തത്. പകരക്കാരനായി ഇറങ്ങിയ രാഹുല്‍ അവസാന നിമിഷങ്ങളില്‍ ഗോള്‍ നേടി ആരോസിന്റെ വിജയമുറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: