ചങ്ങരംകുളം (മലപ്പുറം): നരണിപ്പുഴയില്‍ തോണി മറിഞ്ഞു മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ ഇന്‍ക്വസ്റ്റ് നടപടികള്‍ മാത്രം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
നരണിപ്പുഴയിലെ കോള്‍പാടത്ത് തോണി മറിഞ്ഞ് ആറു വിദ്യാര്‍ഥികളാണ് മുങ്ങി മരിച്ചത്. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണു മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ്, ബന്ധുക്കളായ ആറു പേരുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്നത്. കോള്‍പാടത്തെ താത്കാലിക ബണ്ടു പൊട്ടി വെള്ളമൊഴുകുന്നതു കാണാന്‍ തോണിയില്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: