ന്യൂദല്‍ഹി: വധശിക്ഷ വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന മുന്‍ നാവിക ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവുമായുള്ള കൂടിക്കാഴ്ചക്കെത്തിയ ഭാര്യയുടെ ഷൂ തിരിച്ചു നല്‍കാത്തതിന് വിശദീകരണവുമായി പാക്കിസ്ഥാന്. ഷൂവില്‍ ‘എന്തോ ഉണ്ട്’ എന്നാണ് ഷൂ തിരിച്ചുനല്‍കാത്തതിന് പാക്കിസ്ഥാന് വിശദീകരണം നല്‍കിയിരിക്കുന്നത്.
പാക്കിസ്ഥാന് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ ഡോണ്‍ ന്യൂസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. സന്ദര്‍ശനത്തിന് മുന്‍പ് ഭാര്യയുടെ താലിമാലയടക്കമുള്ള ആഭരണങ്ങളും പൊട്ടും വരെ അഴിച്ചുവാങ്ങിയിരുന്നു. കുല്ഭൂഷന് ജാദവിന്റെ ഭാര്യ ചേതന്കുളിന്റെ ഷൂ വാങ്ങിയെടുത്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ മറ്റൊരു ഷൂ ധരിക്കാനായി നല്‍കിയിരുന്നു. സന്ദര്‍ശനത്തിന് ശേഷം ജാദവിന്റെ ഭാര്യ പലതവണ ആവശ്യപ്പെട്ടിട്ടും ഷൂ തിരിച്ചുനല്‍കാത്ത പാക്കിസ്ഥാന്റെ പ്രവൃത്തിയെ ഇന്ത്യ അപലപിച്ചിരുന്നു.
സുരക്ഷാ കാരണങ്ങളാലാണ് താലിമാലയും വളകളും പൊട്ടും ഷൂവും മാറ്റിയതെന്ന് പാക്കിസ്ഥാന് ചൊവ്വാഴ്ച വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: