പുനലൂര്‍: യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതി പോലീസ് പിടിയിലായി. മുസാവരിക്കുന്ന് അലുവാ കോളനിയില്‍ ജലാലിന്റെ മകന് റഷീദിനെ (30)യാണ് കഴിഞ്ഞ 22ന് മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മുസാവരിക്കുന്ന്, കാഞ്ഞിരംവിള പുത്തന്‍വീട്ടില്‍ അമീറിനെ (30) പോലീസ് അറസ്റ്റു ചെയ്തു.
മരണത്തില്‍ ആദ്യം തന്നെ സംശയം തോന്നിയ പുനലൂര്‍ പോലീസ് അന്വേഷണം നടത്തി. പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതാണ് മരണകാരണമെന്ന് തെളിഞ്ഞതോടെ കൊലപാതകം ഉറപ്പിച്ചു.
തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മരച്ചതിനു തലേ ദിവസം കോളനിയിലുള്ള ബന്ധുകൂടിയായ അമീര്‍ എന്നു വിളിക്കുന്ന അനീഷുമായി റഷീദ് വഴക്കുണ്ടാക്കുകയും ചെയ്തിരുന്നതായി അറിയുന്നത്.
സംസ്കാര ചടങ്ങിലോ മറ്റോ അമീര്‍ പങ്കെടുക്കാതിരുന്നത് സംശയത്തിനിടയാക്കി. തുടര്‍ന്ന് അമീറിനെ ചോദ്യം ചെയ്തതോടെ റഷീദുമായി സംഘര്‍ഷമുണ്ടായ വിവരം അമീര്‍ സമ്മതിച്ചു. ഏറ്റുമുട്ടലിനിടെ ഓടയില്‍ വീണ റഷീദിന്റെ തലയില്‍ കല്ല് കൊണ്ട് അടിച്ചതായും അമീര്‍ സമ്മതിച്ചു. അമീറിന്റെ ബന്ധുക്കളെ റഷീദ് ചീത്ത വിളിച്ചതിനെ ചൊല്ലിയാണ് ഏറ്റുമുട്ടലുണ്ടായത്.
അന്വേഷണത്തിന് എസ്പി ബി.അശോകന്, സിഐ ബിനു വര്‍ഗീസ്, എസ്ഐ ജെ.രാജീവ് അഡീ.എസ്ഐമാരായ മോഹനന്, മുരളി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: