ഷിംല: ഹിമാചല്‍ പ്രദേശില്‍ ജയറാം താക്കൂറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പത്തംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. രാജ്ഭവന്പുറത്ത്റിഡ്ജ്മൈതാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവ്രഥ് ജയ്റാം താക്കൂറിന് സത്യവാചകം ചൊല്ലി കൊടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു. 68 അംഗ നിയമസഭയില്‍ 44 അംഗങ്ങളുമായാണ് ഹിമാചല്‍ പ്രദേശില്‍ ബിജെപി അധികാരത്തിലേറിയത്. മാണ്ടി നിയമസഭാ മണ്ഡലത്തില്‍ നിന്നും അഞ്ചാം തവണയും വിജയിച്ച ജയറാം താക്കൂര്‍ ആദ്യമായാണ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്.
21 അംഗങ്ങളുളള കോണ്‍ഗ്രസാണ് മുഖ്യപ്രതിപക്ഷം. സിപിഎം ഒന്ന്, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയാണ് ഹിമാചല്‍ പ്രദേശ് നിയമസഭയിലെ മറ്റു കക്ഷിനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: