ന്യൂദല്‍ഹി: കുല്ഭൂഷണ് ജാദവിന്റെ അമ്മയെയും ഭാര്യയെയും അപമാനിച്ച സംഭവം ലജ്ജാകരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണെ സന്ദര്‍ശിക്കാനെത്തിയ ഭാര്യയെയും അമ്മയെയുമാണ് കഴിഞ്ഞ ദിവസം പാക്കിസ്ഥാന് അപമാനിച്ചത്. കുല്‍ഭൂഷന്റെ അമ്മയും ഭാര്യയും പാക്കിസ്ഥാനില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിതരായിരുന്നു.
കുല്‍ഭൂഷനുമായി മാതൃഭാഷയില്‍ സംസാരിക്കാന്‍ അനുമതി നല്‍കിയില്ല. കൂടിക്കാഴ്ചയ്ക്കു മുന്‍പ് ഊരി മാറ്റിയ കുല്‍ഭൂഷന്റെ ഭാര്യയുടെ ഷൂസ് തിരികെ നല്‍കിയില്ല. ഇതിനെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: