തിരുവനന്തപുരം: ശ്രീനാരായണഗുരുദേവന്‍ നടത്തിയ ശ്രീലങ്കാസന്ദര്ശനത്തിന്റെ ശതാബ്ദി 2018 ല്‍ വിപുലമായി ആഘോഷിക്കുന്നതിന് മുന്നോടിയായി ഗുരുധര്‍മപ്രചാരണസഭ ശ്രീലങ്കയിലേക്ക് സാധനാപഠനധ്യാനയാത്ര സംഘടിപ്പിക്കുന്നു. ഏപ്രില്‍ 4 ന് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് തിരിച്ച് 8 ന് തിരികെയെത്തും. ഗുരുവിന്റെ സിലോണ്‍ സന്ദര്‍ശനത്തിന്റെ നിത്യസ്മാരകമായി പണികഴിപ്പിച്ചിരുന്ന ഗുരുദേവക്ഷേത്രത്തില്‍ പ്രത്യേക സത്സംഗം നടക്കും. കൊളംബോയില്‍ ശ്രീനാരായണ സൊസൈറ്റി ഓഫ് ശ്രീലങ്ക സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ യാത്രാസംഘം പങ്കെടുക്കും. ഗുരുദേവന് സഞ്ചരിച്ച വഴിയുടെ ധ്യാനയാത്ര നടത്തുന്നതിന് പുറമെ ബുദ്ധഭഗവാന്റെ ദിവ്യദന്തം സൂക്ഷിച്ചിരുന്ന ക്ഷേത്രവും ഭക്തഹനുമാന് ക്ഷേത്രം, സീതമ്മന് കോവില്‍, പിന്നാലെ ആനസംരക്ഷണകേന്ദ്രം, കാന്‍ഡിയിലെ പുരാതനബുദ്ധക്ഷേത്രങ്ങളും കൊട്ടാരങ്ങളും നവാര എലിയയിലെ സിറ്റി ഓഫ് ലൈവ്സ്, റോയല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന്, കൊളംബോ തുടങ്ങിയ സ്ഥലങ്ങളും മറ്റ് പ്രധാന ആത്മീയകേന്ദ്രങ്ങളും സംഘം സന്ദര്‍ശിക്കും. ഗുരുദേവന് ശ്രീലങ്കയില്‍ വന്നിറങ്ങിയ മറാദന റെയില്‍വേ സ്റ്റേഷനും സാധനാപഠനയാത്രയില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധനാപഠന യാത്രയിലും ശതാബ്ദി പ്രാര്ഥനാസമ്മേളനത്തിലും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഗുരുധര്‍മപ്രചാരണ സഭയുടെ ഓഫീസുമായോ ഫോണിലോ ബന്ധപ്പെടണമെന്ന് സ്വാമി ഗുരുപ്രസാദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: