ന്യൂദല്‍ഹി: രാജ്യത്തോടുള്ള മുന്‍പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെയും ഉപപ്രധാനമന്ത്രി ഹമീദ് അന്‍സാരിയുടേയും പ്രതിബദ്ധതയെ പ്രാധാനമന്ത്രി നരേന്ദ്ര മോദി ചോദ്യം ചെയ്തിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അത്തരത്തിലുള്ള കാഴ്ചപാടുകള്‍ തെറ്റാണ്. ഇരു നേതാക്കളെയും അങ്ങേയറ്റം ബഹുമാനത്തോടെയാണ് തങ്ങള്‍ കാണുന്നതെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. രാജ്യസഭയിലാണ് ജെയ്റ്റ്ലി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ബിജെപിയുടെ വിശദീകരണം പ്രതിപക്ഷം അംഗീകരിക്കുകയും കേന്ദ്രം ഇക്കാര്യത്തില്‍ സഭയിലെടുത്ത നിലപാടിന് നന്ദി അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ അന്തസ്സിനു കോട്ടം തട്ടുന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ അതുമായി പാര്‍ട്ടിക്കു ബന്ധമില്ലെന്നും ഭാവിയില്‍ അത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കരുതെന്നാണ് ആഗ്രഹമെന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് സംസാരിച്ച ഗുലാം നബി ആസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: