കൊച്ചി: വ്യാജ ചികിത്സാരേഖ നല്കി ആരോഗ്യമന്ത്രി കെ.കെ ശൈലജ ലക്ഷങ്ങള്‍ തട്ടിയതായി ആരോപണം. മന്ത്രിയുടേയും ഭര്‍ത്താവ് കെ ഭാസ്ക്കരന്‍ മാസ്റ്ററുടേയും മാതാവിന്റേയും പേരില്‍ ചികിത്സ നടത്തിയതായി രേഖയുണ്ടാക്കിയാണ് മന്ത്രി പണം തട്ടിയത്.
തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതായാണ് രേഖകളില്‍ ഉള്ളത്. ജനം ടി വിയാണ് മന്ത്രിയുടെ ചികിത്സാ തട്ടിപ്പ് ആദ്യം പുറത്തുകൊണ്ടുവന്നത്. മെഡിക്കല്‍ ചെലവുകള്‍ തിരികെ വസൂലാക്കുന്നതിന് വേണ്ടി മന്ത്രി നല്കിയ രേഖകളിലെ തട്ടിപ്പുകളാണ് ചാനല്‍ രേഖകള്‍ സഹിതം പുറത്തുകൊണ്ടുവന്നത്.
ചികിത്സാ രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍ മുതിര്‍ന്ന ഡോക്ടര്‍ ആ രേഖകള്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ മന്ത്രിയുടേയും ഭര്‍ത്താവിന്റേയും മാതാവിന്റേയും ചികിത്സാ രേഖകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചപ്പോള്‍ ഡോക്ടര്‍ ആര് ഹരികൃഷ്ണന്റെ ഒപ്പും സീലുമാണ് ഉപയോഗിച്ചത്.
16 സ്ഥിരീകരണ സര്‍ട്ടിഫിക്കറ്റുകളാണ് ഡോക്ടര്‍ മന്ത്രിക്കായി നല്‍കിയിട്ടുള്ളത്. ഈ സര്‍ട്ടിഫിക്കറ്റുകളില്‍ ഒന്നില്‍ പോലും രോഗി ഏതാണെന്നോ ഏത് ആശുപത്രിയിലാണ് ചികിത്സ നടത്തിയിട്ടുള്ളതെന്നോ രേഖപ്പെടുത്തിയിട്ടില്ല. ഇതു രേഖപ്പെടുത്തേണ്ട ഭാഗങ്ങളെല്ലാം സര്‍ട്ടിഫിക്കറ്റുകളില്‍ ഒഴിച്ചിട്ടിരിക്കുകയായിരുന്നു. ഇത് തെളിയിക്കുന്നത് ഡോക്ടര്‍ മുന്‍കൂട്ടിതന്നെ ഒപ്പും സീലും വെച്ച സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രിക്ക് ആവശ്യത്തിന് ഉപയോഗിക്കാന്‍ നല്‍കിയതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
ഏതായാലും മന്ത്രിയെ കുടുക്കാന്‍ പഴയ സഖാവ് കെ എം ഷാജഹാന് നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. മട്ടന്നൂര്‍ നഗരസഭ ചെയര്‍മാനും വൈസ് ചെയര്‍മാനുമായിരുന്ന മന്ത്രിയുടെ ഭര്‍ത്താവ് ഭാസ്ക്കരന്‍ മാസ്റ്റര്‍ എങ്ങനെയാണ് ആശ്രിതനെന്ന നിലയില്‍ ചികിത്സ നടത്തിയതെന്ന ചോദ്യവും ഉയരുന്നുണ്ട്. മട്ടന്നൂര്‍ ജനപ്രതിനിധിയായിരുന്നതിന് പുറമെ മട്ടന്നൂര്‍ വെസ്റ്റ് പഴശ്ശി എല്‍ പി സ്കൂളിലെ അധ്യാപകനായി വിരമിച്ച ആളാണെന്ന കാര്യവും ഷാജഹാന് ഉന്നയിക്കുന്നുണ്ട്.
മന്ത്രി ഉപയോഗിച്ച കണ്ണടക്ക് പോലും 28,000 രൂപ വില എഴുതിയിട്ടുണ്ടെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. റീ ഇംമ്പേഴ്സ്മെന്റ് രേഖകളില്‍ മന്ത്രി സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കായി ചെലവാക്കിയത് ഇക്കഴിഞ്ഞ നവംബര്‍ മാസം വരെ 3,81,876 രൂപയാണ്. 2016 ല്‍ 2,44,175 രൂപയും, 2017 നവംബര്‍ വരെ 1,37,701 രൂപയുമാണ് മന്ത്രി എഴുതി നല്‍കിയിട്ടുള്ളത്. സ്വന്തം വകുപ്പായ ആരോഗ്യവകുപ്പിന്റെ ചികിത്സയില്‍ മന്ത്രിക്ക് പോലും വിശ്വാസമില്ലെന്നാണ് മന്ത്രിയുടെ ചികിത്സാ രേഖകള്‍ തെളിയിക്കുന്നതെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: