ന്യൂദല്‍ഹി: കുല്ഭൂഷണ് ജാദവിന്റെ അമ്മയേയും ഭാര്യയെയും അവഹേളിക്കുകയും ചെരിപ്പുകള്‍ നല്‍കാതിരിക്കുകയും ചെയ്ത സംഭവത്തില്‍ അന്താരാഷ്ട്രതലത്തില്‍ നാണംകെട്ട പാക്കിസ്ഥാന് നുണപ്രചാരണവുമായി രംഗത്ത്. കുല്ഭൂഷണ് ജാദവിന്റെ ഭാര്യയുടെ ചെരിപ്പിനടിയില്‍ എന്തോ ലോഹസാധനം കണ്ടെത്തിയെന്ന വിചിത്രവാദവുമായിട്ടാണ് പാക്കിസ്ഥാന് രംഗത്തെത്തിയിരിക്കുന്നത്.
ഈ വസ്തു ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നാണ് ഇപ്പോള്‍ പാക്കിസ്ഥാന് പറയുന്നത്. പാക് മാധ്യമങ്ങളിലാണ് ഇത്തരത്തിലുള്ള വിചിത്രവാദങ്ങള്‍ നിറയുന്നത്. ജാദവിന്റെ അമ്മയോടും ഭാര്യയോടുമുള്ള മോശം പെരുമാറ്റത്തിനെതിരെ ഇന്ത്യ ശക്തമായി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആരോപണങ്ങള്‍ നിഷേധിച്ചശേഷം നുണപ്രചാരണവുമായി പാക്കിസ്ഥാന് രംഗത്തെത്തിയത്.
അര്‍ത്ഥമില്ലാത്ത വാക്കുകള്‍കൊണ്ടുള്ള യുദ്ധമാണ് പാക്കിസ്ഥാന് നടത്തുന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജാദവിനെ സന്ദര്‍ശിച്ച അമ്മയെയും ഭാര്യയെയും അവഹേളിച്ചതിലൂടെ പാക്കിസ്ഥാന്റെ വിശ്വാസ്യതയാണ് നഷ്ടമായിരിക്കുന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ജാദവിന്റെ ഭാര്യയുടെ ചെരിപ്പുകള്‍ തിരിച്ചുനല്‍കാത്തത് സുരക്ഷാ കാരണങ്ങളാണെന്നാണ് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫെയ്സല്‍ പറഞ്ഞത്. ജാദവിനെ സന്ദര്‍ശിക്കുന്നത് സംബന്ധിച്ചുള്ള ധാരണകള്‍ പാക്കിസ്ഥാന് ലംഘിച്ചതായി ഇന്ത്യ ആരോപിച്ചു.
വലിയസമ്മര്‍ദ്ദം ഉണ്ടാക്കിയശേഷം കര്‍ശന സുരക്ഷയിലാണ് കണ്ടുമുട്ടലിന് അവസരമൊരുക്കിയത്. താലിമാലയും വളകളും പൊട്ടും ചെരിപ്പുകളും മാറ്റിയതിലൂടെ എന്ത് സുരക്ഷയാണ് ഉറപ്പാക്കിയതെന്നും ഇന്ത്യന്‍ അധികൃതര്‍ ചോദിച്ചു.
ഒരു ചില്ല് ഗ്ലാസ്സ് സ്ക്രീനിന്റെ പുറകിലാണ് ജാദവ് ഇരുന്നിരുന്നത്. അതിന് അപ്പുറത്തെ ഭാഗത്താണ് അമ്മയും ഭാര്യയും ഇരുന്നിരുന്നത്.
40 മിനിട്ട് കൂടിക്കാഴ്ചയില്‍ ഇന്റര്‍കോമിലൂടെ മാത്രം സംസാരിക്കാനെ അനുവദിച്ചിരുന്നുള്ളു. ജാദവിന്റെ ഭാര്യയുടെ ചെരിപ്പുകള്‍ നല്‍കിയതുമില്ല. വിശദീകരിക്കാനാവാത്ത കാര്യങ്ങള്‍ക്കൊണ്ടാണ് പാക്കിസ്ഥാന് അത്തരത്തില്‍ പെരുമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: