മുംബൈ: ബി.എഡിന് സീറ്റ് വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ തട്ടിച്ച കേസിലെ പ്രതിയെ പൊലീസ് വാഷിംഗ് മെഷീനുള്ളില്‍ നിന്നും പിടികൂടി. അഡ്വ. മനോജ് തിവാരി(54)യാണ് പൊലീസ് പിടിയിലായത്. ന 15 വര്‍ഷമായി ഇയാള്‍ മുങ്ങി നടക്കുകയായിരുന്നു. 2002ലാണ് ഇയാള്‍ക്കെതിരെ ബി.എഡ് സീറ്റ് വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ തട്ടിയതിന് കേസ് എടുത്തതെന്ന് ജുഹു സ്റ്റേഷന് എസ്. ഐ വസന്ത് വാക്കറെ പറഞ്ഞു.
ഇയാള്‍ക്കെതിരെ ഒരു കോടിയുടെ തട്ടിപ്പ് കേസും പൂനെ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് ഓഫീസര്‍ വ്യക്തമാക്കി. സേര്‍ച്ച് വാറണ്ടുമായി വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെ മൂന്നു മണിക്കൂറോളം മനോജ് തിവാരിയുടെ ഭാര്യ തിരയാന്‍ അനുവദിക്കാതെ പുറത്തു നിര്‍ത്തി. മൂന്നു ബെഡ്റൂമുള്ള അപ്പാര്‍ട്ട്മെന്റ് മുഴുവന്‍ അരിച്ചു പെറുക്കിയെങ്കിലും മനോജിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഒടുവില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് വാഷിംഗ് മെഷീനുള്ളിലുള്ള തുണി പുറത്തേക്ക് മാറ്റിയിടവെയാണ് മെഷീനിനുള്ളില്‍ പതുങ്ങിയിരുന്ന മനോജ് തിവാരിയെ കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തതിനൊപ്പം പോലീസ് ഉദ്യോഗസ്ഥരെ കൃത്യനിര്‍വഹണത്തില്‍ തടസപ്പെടുത്തിയതിന് ഭാര്യയ്ക്കു എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: