ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച മന്ത്രാലയത്തില്‍ കേന്ദ്ര കുടിവെള്ള, ശുചീകരണ വകുപ്പും. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി വച്ച സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം ഇതിനകം 5. 681 കോടി വീടുകളിലാണ് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞത്. 2019 ഒക്ടോബര്‍ രണ്ടോടെ ഇന്ത്യയെ വെളിയിടവിസര്‍ജ്ജന വിമുക്ത രാജ്യമാക്കുകയാണ് ലക്ഷ്യം.
സ്വച്ഛഭാരത് ദൗത്യത്തിന്റെ ഉദ്ഘാടന സമയത്തെ ശുചീകരണം എത്തിയത് 38.70 ശതമാനമായിരുന്നെങ്കില്‍ 2017 ഡിസംബര്‍ 18 ആയപ്പോഴേക്കും അത് 74.15 ശതമാനമായി. 5. 681 കോടി വീടുകളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു. 255 ജില്ലകള്‍ വെളിയിടവിസര്‍ജ്ജന വിമുക്തമായി പ്രഖ്യാപിച്ചു.
സിക്കിം, ഹിമാചല്‍ പ്രദേശ്, കേരളം, ഉത്തരാഖണ്ഡ്, ഹരിയാന, ഗുജറാത്ത്, ഡാമന്‍ &ഡിയു, ചണ്ഡീഗഢ്എന്നിവ വെളിയിടവിസര്‍ജ്ജന വിമുക്തസംസ്ഥാനങ്ങളുംകേന്ദ്ര ഭരണ പ്രദേശങ്ങളുമായി. നമാമിഗംഗയില് ഉള്‍പ്പെട്ടിട്ടുള്ള 4470 ഗ്രാമങ്ങള്വെളിയിടവിസര്ജ്ജന വിമുക്തമായി. 2,92,896 ഗ്രാമങ്ങള്‍ വെളിയിടവിസര്‍ജ്ജന വിമുക്തമായി പ്രഖ്യാപിച്ചു.
നമാമിഗംഗേയുടെ സഹായം
ഗംഗയുടെതീരത്തുള്ള ഗ്രാമങ്ങള്‍ വെളിയിടവിസര്‍ജ്ജന മുക്തമാക്കാനും നദിയിലേക്കുള്ള ഖര, ദ്രാവക മാലിന്യം നിയന്ത്രിക്കാനുമുളള പദ്ധതിയാണ് നമാമിഗംഗേ. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ 52 ജില്ലകളിലെ 4470 ഗ്രാമങ്ങള്‍ വെളിയിടവിസര്‍ജ്ജന വിമുക്തമായി പ്രഖ്യാപിച്ചു.
ഗംഗാതീരത്തെ 24 ഗ്രാമങ്ങളെ ഗംഗാ ഗ്രാമങ്ങളാക്കിമാറ്റാനാണ് മന്ത്രാലയത്തിന്റെ ശ്രമം.
സ്വച്ഛ് ഭാരതിന് 2017-18 സാമ്പത്തിക വര്‍ഷം 77 മന്ത്രാലയങ്ങള്‍ 12468.62 കോടിരൂപയാണ് മാറ്റിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: