കോട്ടയം: സംസ്ഥാനത്തെ 2500 ക്വാറികള്‍ അടഞ്ഞ് കിടക്കുന്നതും പ്രവര്‍ത്തിക്കുന്നവ നികുതി വിധേയ ബില്ലുകള്‍ നല്കാതെയിരിക്കുന്നതും മൂലം സര്‍ക്കാരിന് 1000 കോടിയുടെ നികുതി നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്.
ക്വാറി-ക്രഷര്‍ മേഖല അരാജകത്വത്തിലേക്ക് നീങ്ങുകയാണ്. ജിഎസ്ടി രജിസ്ട്രേഷനുള്ള സര്‍ക്കാര്‍, സര്‍ക്കാരിതര കരാറുകാര്‍ ഒരോ പ്രവൃത്തിയുടെയും കണക്കുകള്‍ പ്രത്യേകം തയ്യാറാക്കി നികുതി വിധേയ ബില്ലുകള്‍ സഹിതം സൂക്ഷിക്കേണ്ടതാണ്. എന്നാല്‍ ഇത് പാലിക്കാന്‍ ക്വാറി- ക്രഷര്‍ ഉടമകള്‍ തയ്യാറാകുന്നില്ലെന്ന് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ക്വാറി-ക്രഷര്‍ ഉടമകളുടെ നിയമവിരുദ്ധ നടപടി മൂലം ജിഎസ്ടി നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ക്ക് കഴിയുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് വിലനിയന്ത്രണത്തിനും നികുതി വിധേയ ബില്ലുകള്‍ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കുമെന്ന് അസോസിയേഷന് അറിയിച്ചു.
പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, റെജി ടി ചാക്കോ, ഷാജി ഇലവത്തില്‍, മാത്യു പായിക്കാടന്‍, സാബുമോന് ലൂക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: