ആലപ്പുഴ: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് പി.എസ്. ഗോപിനാഥന്റെ അദ്ധ്യക്ഷതയില്‍ സിറ്റിങ് നടന്നു. വിവിധ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട 57 കേസുകളും ദേശസാല്‍ക്യത /ഷെഡ്യൂള്‍ഡ് ബാങ്കുമായി ബന്ധപ്പെട്ട 9 കേസുകളും മത്സ്യഫെഡുമായി ബന്ധപ്പെട്ട 3 കേസുകളും കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡുമായി ബന്ധപ്പെട്ട 3 കേസുകളും ഉള്‍പ്പെടെ ആകെ 72 കേസുകള്‍ സിറ്റിങില്‍ പരിഗണിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധികള്‍ ഹാജരാകാത്തതിനാല്‍ 5 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.
കമ്മീഷന് കടാശ്വാസം ശിപാര്‍ശ ചെയ്തിട്ടും കടാശ്വാസം ലഭിക്കാതെ പോയ കേസുകളില്‍ അന്വേഷിച്ച് കടാശ്വാസ തുക ബന്ധപ്പെട്ട ധനകകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്നതിനുണ്ടാവുന്ന കാലതാസം ഒഴിവാക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്കി.
1,44,317 രൂപയടെ കടാശ്വാസം ലഭിച്ച് ഈടാധാരം തിരികെ നല്‍കാത്ത അഞ്ചു കേസുകളില്‍ ഈടാധാരം ഒരു മാസത്തിനകം തിരികെ നല്കാന് കമ്മീഷന് ഉത്തരവിട്ടു.
മുതലിനത്തില്‍ വരവ് വെക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച കടാശ്വാസം പലിശയിനത്തിലും പിഴപ്പലിശയിനത്തിനും വരവ് വെച്ചതിനാല്‍ മുതലിനത്തില്‍ കൂടുതല്‍ ബാക്കി അടക്കാന്‍ വേണ്ടി പരാതിക്കാരനെക്കൊണ്ട് വീണ്ടും പുതിയ വായ്പ എടുപ്പിച്ച പാണാവള്ളി വനിതാ സഹകരണ ബാങ്കിന്റെ നടപടി തിരുത്താനും വായ്പ കണക്ക് ക്രമ പ്രകാരമാക്കാനും കമ്മീഷന് നിര്‍ദ്ദേശിച്ചു.
തറയില്‍കടവ് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ നിന്നും വായ്പയെടുത്ത 9 കേസുകളില്‍ 4,12,527 രൂപ കടാശ്വാസം അനുവദിക്കുന്നതിന് കമ്മീഷന് ശിപാര്‍ശ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: