തിരുവനന്തപുരം: മെഡിക്കല്‍കോളേജില്‍ ആഞ്ചിയോ പ്ലാസ്റ്റി നിര്‍ത്തിവച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സൂപ്രണ്ട് ഡോ എസ്. ഷര്‍മ്മദ് അറിയിച്ചു. ചൊവ്വാഴ്ച 6 ആഞ്ചിയോ പ്ലാസ്റ്റിയും 9 ആഞ്ചിയോഗ്രാമും ബുധനാഴ്ച ഉച്ചവരെ 8 ആഞ്ചിയോഗ്രാമും 2 ആഞ്ചിയോപ്ലാസ്റ്റിയും ചെയ്തുകഴിഞ്ഞു. നിലവില്‍ ഉച്ചയ്ക്ക് ശേഷവും ഇത് തുടരുകയാണ്. നിലവില്‍ കാരുണ്യാ ഫണ്ടില്‍ നിന്ന് തുക ലഭിക്കുന്നതിലുള്ള കാലതാമസം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി കഴിഞ്ഞ ചൊവ്വാഴ്ച തന്നെ കാരുണ്യഫണ്ടില്‍ നിന്നും 3 കോടി രൂപ കാര്‍ഡിയോളജി വിഭാഗത്തിന് സ്റ്റെന്റും മറ്റ് ഉപകരണങ്ങളും നല്കുന്ന കമ്പനികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. സ്റ്റെന്റും മറ്റ് ഉപകരണങ്ങളും മുടക്കമില്ലാതെ വിതരണം ചെയ്യണമെന്ന് സൂപ്രണ്ട് വിതരണക്കാരോട് നേരിട്ട് ആവശ്യപ്പെട്ടു. സര്‍ക്കാരില്‍ നിന്ന് ബാക്കി തുക ലഭിക്കുന്ന മുറയ്ക്ക് മുഴുവന്‍ കുടിശ്ശികയും തീര്‍ക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: