തിരുവനന്തപുരം: കൗണ്‍സില്‍ അനുമതി ഇല്ലാതെ കരാര്‍ പദ്ധതിക്ക് വീണ്ടും മേയറുടെ മുന്‍കൂര്‍ അനുമതി. ഇതിനു മുമ്പ് കിച്ചണ്ബിന്ന് വാങ്ങിക്കുന്നതിനാണ് മുന്‍കൂര്‍ അനുമതി നല്കിയതെങ്കില് ഇക്കുറി ടോയ്ലറ്റുകള് വാങ്ങിക്കുന്നതിനാണ് മുന്‍കൂര്‍ അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്. അനുമതിക്കായി അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജനകീയ ആസൂത്രണ പദ്ധതിപ്രകാരം മൊബൈല്‍ ടോയ്ലറ്റുകള് വാങ്ങിക്കുന്നതിനു വേണ്ടി 50 ലക്ഷംരൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. ടോയ്ലറ്റുകള് വാങ്ങുന്നതിന് കഴിഞ്ഞ മാര്‍ച്ചില്‍ മേയര്‍ വി.കെ. പ്രശാന്ത് അനുമതി നല്കി. രണ്ടു കമ്പനികളായിരുന്നു ടെണ്ടര്‍ നടപടിയില്‍ പങ്കെടുത്തത്. ഇതില്‍ 35,9100 രൂപ രേഖപ്പെടുത്തിയ കമ്പനിക്ക് ടോയ്ലറ്റുകള് വാങ്ങുന്നതിന് അനുമതി നല്കി. അനുമതി നല്‍കിയശേഷം നിരവധി കൗണ്‍സില്‍ യോഗങ്ങള്‍ കൂടിയെങ്കിലും വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഇതേ നിലപാടായിരുന്നു കിച്ചണ്ബിന്ന് സ്ഥാപിക്കുന്നതിലും മേയര്‍ കൈക്കൊണ്ട നിലപാട്. അനുമതി നല്കി മാസങ്ങള്‍ക്ക് ശേഷം മുന്‍കൂര്‍ അനുമതിക്കായി കൗണ്‍സിലിനെ സമീപിക്കുകയായിരുന്നു. അതും പൊതു മാര്‍ക്കറ്റില്‍ 300 രൂപയ്ക്ക് ലഭിക്കുന്ന കിച്ചണ്‍ ബിന്നിന് നഗരസഭ നല്‍കുന്നത് 1800 രൂപ. അന്നും മേയര്‍ പറഞ്ഞത് വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്താത്തത് ജീവനക്കാരുടെ കുഴപ്പം കൊണ്ടാണെന്നാണ്. സമാന രീതിയിലുള്ള അജണ്ട കൊണ്ടുവരുന്നത് പ്രതിപക്ഷത്തെ ചൊടിപ്പിക്കാനും യോഗത്തില്‍ സംഘര്ഷമുണ്ടാക്കാനുമാണെന്ന് വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: