ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശ് മുന്‍മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന പി.കെ തുംഗോണിനെ ഫ്ളാറ്റ് കുംഭകോണക്കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് സ്പെഷ്യല്‍ കോടതി വെറുതെ വിട്ടു. 21 വര്‍ഷം നീണ്ട വിചാരണയ്ക്കു ശേഷമാണ് പി.കെ തുംേഗാണ് കുറ്റക്കാരനല്ലെന്ന് തെളിയുന്നത്.
സര്‍ക്കാര്‍ ക്വാട്ടേഴ്സ് അനുവദിച്ചതില്‍ അഴിമതി നടത്തിയെന്നാരോപിച്ച് 1996ലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 440 പേജുള്ള ജഡ്ജ്മെന്റില് കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ 21 വര്‍ഷമായിട്ടും സി.ബിഐയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് സി.ബി.ഐ ജഡ്ജി കാമിനി ലോ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയായിരിക്കെ നഗരവികസന ചുമതലകൂടിയുള്ള തുംഗോണ് ഔദ്യോഗിക സ്ഥാനം ദുര്‍വിനിയോഗം ചെയ്തിട്ടില്ലെന്നും കെട്ടിച്ചമച്ചതോ കള്ളയൊപ്പിട്ടോ അഴിമതിക്ക് കൂട്ടുനിന്നിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തുംേഗാണ് ഉള്‍പ്പെടെ 14 പേരെയാണ് കോടതി വെറുതെ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: