ആലപ്പുഴ: ആലപ്പുഴ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ റെയിഡില്‍ കാറില്‍ കഞ്ചാവ് കടത്തിയ മൂന്ന്പേരെ അറസ്റ്റു ചെയ്തു. ഇവരില്‍ നിന്നും രണ്ടു കിലോ 50 ഗ്രാം കഞ്ചാവും പിടികൂടി.
കഞ്ചാവ് കടത്തുവാന്‍ ഉപയോഗിച്ച് ഫോര്‍ഡ് ഐക്കണ്‍ കാറും പിടിച്ചെടുത്തു. കലവൂര്‍ ഐടിസി കോളനിയിലെ പ്രധാന മയക്കുമരുന്ന് വില്പനക്കാരനും, നിരവധി കേസുകളില്‍ പ്രതിയുമായ മണ്ണഞ്ചേരി പുതുവല്‍ വെളിയില്‍ രജിമോന്(രജന്‍), ഇയാളുടെ സഹായികളായ മണ്ണഞ്ചേരി തെക്കേവെളി വീട്ടില്‍ ബാബുമോന്(ഇരുട്ടു ബാബു), ആര്യാട് തെക്ക് കണ്ടത്തില്‍ വീട്ടില്‍ ദിലീപ് എന്നിവരാണ് പിടിയിലായത്.
രജിമോന് ആലപ്പുഴ എക്സൈസ്, മണ്ണഞ്ചേരി പോലീസ് സ്റ്റേഷന് എന്നിവടങ്ങളീല്‍ നിരവധി മയക്കുമരുന്ന് കേസുകളിലും, ക്രിമനല്‍ കേസുകളിലും പ്രതിയാണ്. സ്വന്തം വീട്ടില്‍ താമസിക്കാതെ ബന്ധുക്കളുടെ വീട്ടില്‍ മാറി മാറി താമസിക്കുന്ന ഇയാള്‍ തമിഴ്നാട്ടില്‍ നിന്നും വന്‍ തോതില്‍ കഞ്ചാവ് എത്തിച്ച് പലസ്ഥലങ്ങളിലായി രഹസ്യമായി സൂക്ഷിച്ച് വിതരണക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു.
ബാബുമോന് നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതിയും, ഇതിനുമുമ്പും ആമ്പ്യൂള്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് കേസുകളില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. മീന്‍ വ്യാപാരം ചെയ്യുന്ന ഈയാളുടെ സഹായത്താലാണ് രജന്‍ തീരദേശ മേഖലയില്‍ ഉള്‍പ്പെടെ കഞ്ചാവ് വ്യാപരം നടത്തുന്നത്.
ദിലിപ് പാതിരപ്പള്ളി കേന്ദ്രീകരിച്ചാണ് കഞ്ചാവ് കച്ചവടം നടത്തുന്നത്. എകെസൈസ് നര്‍ക്കോട്ടിക് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ആര്. ബാബുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: