തൊടുപുഴ: അടിമാലി രാജധാനി കൂട്ടക്കൊലക്കേസില്‍ വിധി ഇന്ന്. ലോഡ്ജില്‍ വച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരേ കൊലപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്നകേസിലാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ്(4) കോടതി വിധി പറയുന്നത്. കര്‍ണാടക സ്വദേശികളായ രാഘവേന്ദ്ര, മധു, മഞ്ചുനാഥ് എന്നിവരാണ് കേസിലെ പ്രതികള്‍.
2015 ഫെബ്രുവരി 13ന് പുലര്‍ച്ചെ 5.15നാണ് അടിമാലി രാജധാനി ലോഡ്ജ് നടത്തിപ്പുകാരനായിരുന്ന പാറക്കാട്ടില് കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷുമ്മ, ഭാര്യമാതാവ് നാച്ചി എന്നിവരെ ലോഡ്ജിനുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് 17ന് ആരംഭിച്ച വിസ്താരം നവംബര്‍ 24നാണ് പൂര്‍ത്തിയായത്. 55 സാക്ഷികളെ വിസ്തരിക്കുകയും 50 രേഖകള്‍ കോടതി പരിശോധിക്കുകയും ചെയ്തിരുന്നു. 15ന് കേസ് വീണ്ട് പരിഗണിയ്ക്കുകയും വിധി പ്രസ്താവം ഇന്നത്തേയ്ക്ക് മാറ്റുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: